WORLD MATTERS | യുഎസില്‍ പിടിമുറുക്കിയ ഇസ്രയേല്‍ ലോബി

"Israel had the strongest lobby in Congress of anything or body, or of any company or corporation or state that I’ve ever seen. Today, it doesn’t have that strong a lobby. It’s amazing,"

കഴിഞ്ഞ സെപ്റ്റംബറില്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞ വാക്കുകളാണിത്. ഗാസയില്‍ ഇസ്രയേല്‍ തുടരുന്ന യുദ്ധമാണ് അതിന് കാരണമായി ട്രംപ് ചൂണ്ടിക്കാട്ടിയത്. 'അന്താരാഷ്ട്ര തലത്തില്‍ ഇസ്രയേലിന്റെ പ്രശസ്തിക്ക് അത് കോട്ടം വരുത്തുന്നുണ്ട്. അതുകൊണ്ട് ഇസ്രയേല്‍ സൈന്യം എത്രയും വേഗം യുദ്ധം അവസാനിപ്പിക്കണം' എന്നുകൂടി ട്രംപ് കൂട്ടിച്ചേര്‍ത്തിരുന്നു. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഇസ്രയേലിന് സകല ഒത്താശയും ചെയ്ത് കൂട്ടുനിന്ന്, രണ്ട് മാസങ്ങള്‍ക്കിപ്പുറമായിരുന്നു ട്രംപിന്റെ ഇത്തരമൊരു പ്രഹസനം. ഇസ്രയേല്‍ ലോബിക്ക് വശംവദനാകുന്നില്ലെന്ന് കാണിക്കാനുള്ള സൂത്രം മാത്രമായിരുന്നു അത്. ഇറാന്‍ വീണ്ടും ആക്രമിക്കപ്പെടുകയും, ലോകക്രമം താറുമാറാകുകയും, പരിഹാരം കാണാനാകാതെ ട്രംപ് പരാജിതനായി നില്‍ക്കുകയും ചെയ്യുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്. യുഎസിലെ ഇസ്രയേല്‍ ലോബി എക്കാലത്തേക്കാളും ശക്തമാണ്.

News Malayalam 24x7
newsmalayalam.com