പാലക്കാട്: പാലക്കാട് ബിജെപി പ്രവർത്തകർ വോട്ടിന് പണം നൽകിയ കേസിൽ ജില്ലാ കളക്ടർ സമർപ്പിച്ച റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ ഖേൽക്കർ അറിയിച്ചു.
വിഷയത്തിൽ പ്രാഥമിക റിപ്പോർട്ട് തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് സമർപ്പിച്ചതായും 11നകം വിശദ റിപ്പോർട്ട് ആവശ്യപ്പെട്ടുവെന്നും പാലക്കാട് ജില്ലാ കളക്ടർ എം.എസ്. മാധവികുട്ടി പറഞ്ഞു. ശോഭ സുരേന്ദ്രനുമായി സംസാരിച്ചുവെന്നും ഔദ്യോഗിക മൊഴി രേഖപ്പെടുത്തിയില്ലെന്നും കളകട്ർ അറിയിച്ചു.
അതേസമയം, തനിക്ക് ബിജെപി പ്രവർത്തകർ പണം നൽകിയിട്ടില്ലെന്നാണ് കണ്ണാടി സ്വദേശി ദേവു ഫ്ലൈയിംഗ് സ്ക്വാഡിന് മൊഴി നൽകിയിരിക്കുന്നത്. പണം നൽകിയെന്ന ആരോപണം ശോഭാ സുരേന്ദ്രൻ നിഷേധിച്ചെങ്കിലും ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന സ്ത്രീ വയോധികയ്ക്ക് പണം നൽകുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.