കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൻ്റെ അവസാനഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 4 ജില്ലകളിലായുള്ള 91 സീറ്റുകളിലാണ് നാളെ വിധിയെഴുത്ത്. തൃണമൂലിനും കോൺഗ്രസിനും നിർണായകമായ വിധിയെഴുത്താണ് നടക്കുന്നത്.
അതുകൊണ്ട് തന്നെ ഇരുപാർട്ടികൾക്കും ജീവന്മരണപോരാട്ടമാണ് നടക്കുക. മുൻ വർഷം തൃണമൂൽ കോൺഗ്രസ് വൻ വിജയം നേടിയ മേഖല കൂടിയാണിത്. ഈ മേഖലയിലെ വോട്ട് പിടിക്കാനാണ് ഇക്കുറി ബിജെപി രംഗത്തിറങ്ങിയിരിക്കുന്നത്. ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കൾ പ്രചാരണത്തിനായി ബംഗാളിലെത്തിയിരുന്നു.
മമത ബാനർജിയും മുൻ സഹപ്രവർത്തകനും നിലവിലെ ബിജെപി നേതാവുമായ സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന ഭവാനിപൂരാണ് രണ്ടാംഘട്ടത്തിൽ ശ്രദ്ധേയമായ മണ്ഡലങ്ങളിലൊന്ന്.
ഈ മണ്ഡലം മമതയെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്. രണ്ടാംഘട്ട തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ ബംഗാൾ ആര് ഭരിക്കുമെന്ന് അറിയാൻ സാധിക്കും.