ഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി നിർണയത്തിൽ ഘടകകക്ഷികൾക്ക് പങ്കില്ലെന്ന് മുതിർന്ന നേതാവ് എം.എം. ഹസൻ. എല്ലാ തീരുമാനവും ഹൈക്കമാൻഡ് എടുക്കും. മുഖ്യമന്ത്രി ആരെന്ന ചർച്ചയിൽ ഘടകകക്ഷികളുടെ അഭിപ്രായം തേടിയെന്ന് മാത്രമാണെന്നും ഹസൻ പറഞ്ഞു.
കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയിട്ടില്ല. മാധ്യമങ്ങൾ പറയുന്നയാളെ മുഖ്യമന്ത്രിയാക്കാൻ പറ്റില്ല. വിവാദങ്ങൾ ഉണ്ടാക്കിയത് മാധ്യമങ്ങളാണെന്നും ഹസൻ കുറ്റപ്പെടുത്തി.
നിലവിൽ നിയുക്ത എംഎൽഎമാർക്ക് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമില്ല. നേരത്തെയും എംഎൽഎ അല്ലാത്ത വ്യക്തി മുഖ്യമന്ത്രിയായിട്ടുണ്ട്. മത്സരിക്കാത്തയാൾ മുഖ്യമന്ത്രിയാവാൻ പാടില്ല എന്നില്ലെന്നും ഹസൻ പറഞ്ഞു.