World Cup 2026

ക്രൊയേഷ്യയെ കീഴടക്കി; പോർച്ചുഗൽ പ്രീക്വാർട്ടറിലേക്ക്

ജോസ്കോ ഗവാർഡിയോൾ നേടിയ സമനില ഗോൾ വാർ പരിശോധനക്കൊടുവിൽ റദ്ദാക്കുകയായിരുന്നു. അതോടെ പോർച്ചുഗൽ പ്രീക്വാർട്ടർ ഉറപ്പിച്ചു.

Author : ന്യൂസ് ഡെസ്ക്

ടൊറന്റോ: ലോകകപ്പ് ആവേശ പോരാട്ടത്തിൽ ഇഞ്ചുറി ടൈമിലെ നാടകീയ നിമിഷങ്ങൾക്കൊടുവിൽ ക്രൊയേഷ്യയെ വീഴ്ത്തി പോർച്ചുഗൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് പറങ്കിപ്പടയുടെ ജയം. ഇൻജുറി ടൈമിന്‍റെ അവസാന നിമിഷങ്ങളിൽ (103-ാം മിനിറ്റ്) ക്രോയേഷ്യൻ താരം ജോസ്കോ ഗവാർഡിയോൾ നേടിയ സമനില ഗോൾ വാർ പരിശോധനക്കൊടുവിൽ റദ്ദാക്കുകയായിരുന്നു. അതോടെ പോർച്ചുഗൽ പ്രീക്വാർട്ടർ ഉറപ്പിച്ചു.

53-ാം മിനിറ്റിൽ പെരിസിച്ചാണ് ക്രൊയേഷ്യയുടെ ആദ്യ ഗോൾ നേടിയത്. എന്നാൽ 65-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരം സമനിലയിലാക്കി. പിന്നാലെ ഇഞ്ചുറി ടൈമിൽ ഹെഡറിലൂടെ ഗോൺസാലോ റാമോസിന്റെ വിജയഗോൾ പിറന്നു. ഇഞ്ചുറി ടൈമിലും ആക്രമണം തുടർന്ന ക്രൊയേഷ്യ 10-ാം മിനിറ്റിൽ വലകുലുക്കിയെങ്കിലും ഫലം കണ്ടില്ല.

ഇരുടീമുകളും മികച്ചപ്രകടനമാണ് കളിയിലുടനീളം പുറത്തെടുത്തത്. ഈ മത്സരത്തിലെ ഗോളോടെ പോരാട്ടത്തിൽ ലോകകപ്പ് നോക്കൗട്ടിൽ ഗോൾ നേടുന്ന പ്രായമേറിയ താരമായി റൊണാൾഡോ മാറി. പ്രീ-ക്വാർട്ടറിൽ സ്പെയിനാണ് പോർച്ചുഗലിന്റെ എതിരാളികൾ. അവസാന ലോകകപ്പിലെ യാത്ര അവസാനിച്ച പ്രയാസത്തിൽ മോഡ്രിച്ചും കൂട്ടരും പുറത്തേക്കും.

അതേ സമയം ലോകകപ്പിലെ മിന്നും ജയം അന്തരിച്ച ഡിയാഗോ ജോട്ടയ്ക്ക് സമർപ്പിച്ച് പോർച്ചുഗൽ ഫുട്ബോൾ ടീമിന്റെ ആദരവ്. മത്സരത്തിൽ താരങ്ങൾ ജോട്ടയുടെ പേര് രേഖപ്പെടുത്തിയ ബാൻഡ് കൈയിലണിഞ്ഞാണ് ഇറങ്ങിയത്. മത്സര ശേഷം ജോട്ടയുടെ ജേഴ്‌സി അണിഞ്ഞ് നായകൻ റൊണാൾഡോ കളത്തിലെത്തി. മത്സര ശേഷം താരങ്ങൾ ജോട്ടയ്ക്ക് ആദരം അർപ്പിച്ചു.

SCROLL FOR NEXT