തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം നടന്നു. വാഹനാപകടത്തിൽ മരിച്ച കിളിമാനൂർ സ്വദേശി ജിജിൻ എന്ന യുവാവിന്റെ അഞ്ച് അവയവങ്ങളാണ് ദാനം ചെയ്തത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇന്നലെയാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. ഹൃദയം, കരൾ, വൃക്കകൾ, കോർണിയ എന്നിവയാണ് ദാനം ചെയ്തത്.
ഹൃദയം. കരൾ. ഒരു വൃക്ക എന്നീ അവയവങ്ങൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. മറ്റൊരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തന്നെ മാറ്റിവയ്ക്കും. കോർണിയ കണ്ണാശുപത്രിയിലേക്കും കൊണ്ടു പോകും.
ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ക്ലർക്കാണ് മരിച്ച ജിജിൻ. ജിജിന്റെ ബൈക്കിനെ പുറകിൽ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. സംഭവത്തിൽ നിയമനടപടി തേടാനൊരുങ്ങുകയാണ് കുടുംബം. മരണം വളരെ ദുഃഖമുള്ളതാണ്. എന്നാൽ അവയവദാനം നടത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഒരു കുഞ്ഞു കുട്ടിക്ക് കഴിഞ്ഞെങ്കിൽ നമ്മളും ചെയ്യണമല്ലോ എന്നായിരുന്നു ജിജിന്റെ കുടുംബാംഗങ്ങളുടെ പ്രതികരണം.