സ്വർണം മോഷ്ടിച്ചുവെന്ന് വ്യാപാരിയുടെ മൊഴി 
KERALA

"തന്നെയും കുഞ്ഞിനെയും വലിച്ചിറക്കി കാർ തട്ടിയെടുത്തു"; കാർ തട്ടിയെടുത്തതിന് പിന്നിൽ മോഷണശ്രമമെന്ന് സ്വർണ വ്യാപാരി

കണ്ണൂർ പിലാത്തറയിലാണ് ദുരൂഹ സാഹചര്യത്തിൽ കാർ കണ്ടെത്തിയത്

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: പിലാത്തറയിൽ ദുരൂഹ സാഹചര്യത്തിൽ കാർ കണ്ടെത്തിയ സംഭവത്തിൽ കാർ ഡ്രൈവറുടെ മൊഴിയെടുത്തു. കാർ ഉടമ യശ്വന്തിനെയും ഭാര്യയെയും കുഞ്ഞിനെയും വലിച്ചിറക്കി കാർ തട്ടിയെടുത്തുവെന്നാണ് കാർ ഉടമ മൊഴി നൽകിയിരിക്കുന്നത്. രണ്ടുപേരാണ് വാഹനം ഓടിച്ചു പോയത്. ഒരു സംഘമാണ് ഇതിന് പിന്നിലുള്ളതെന്നും യശ്വന്ത് പൊലീസിനോട് പറഞ്ഞു.

പയ്യന്നൂർ ദേശീയപാതയ്ക്ക് സമീപമാണ് സംഭവം ഉണ്ടായത്. സ്വർണം നഷ്ടമായിട്ടുണ്ടെന്നും സ്വർണ വ്യാപാരിയായ യശ്വന്ത് പൊലീസിന് പരാതി നൽകിയിട്ടുണ്ട്. ഇന്ന് രാവിലെയാണ് പിലാത്തറയിൽ ദുരൂഹ സാഹചര്യത്തിൽ കാർ തകർത്ത നിലയിൽ കണ്ടെത്തിയത്.

കാറിനുളളില്‍ രക്ത കറയും കണ്ടെത്തിയിരുന്നു. വാഹനത്തില്‍ ഉണ്ടായിരുന്ന വസ്ത്രങ്ങള്‍ പുറത്തേക്ക് വലിച്ചു വാരിയിട്ട നിലയിലായിരുന്നു. പ്രഭാത സവാരിക്ക് എത്തിയവരാണ് കാര്‍ കണ്ടെത്തിയത്. സംഭവത്തില്‍ പരിയാരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷണം ആണെന്നാണ് പൊലീസിൻ്റെ സംശയം. കാറിൻ്റെ ഉടമ സ്വർണ വിൽപ്പനക്കാരൻ അശോക് യശ്വന്ത് ആണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കാറിനുള്ളിൽ ഫോറൻസിക് വിഭാഗം പരിശോധന നടത്തി.

SCROLL FOR NEXT