കോഴിക്കോട് നഗരത്തിൽ വിവിധയിടങ്ങളിൽ ലഹരി വേട്ട. വിവിധ കേസുകളിലായി 10 പേരെ പിടികൂടി. കാസർഗോഡ് കാറിൽ കടത്തുകയായിരുന്ന 30 കിലോ കഞ്ചാവുമായി അന്തർസംസ്ഥാന കുറ്റവാളിയെയും കൂട്ടാളിയേയും പിടികൂടി. ദേശീയ പാതയിൽ കുമ്പള ആരിക്കാടി ടോൾ പ്ലാസക്കു സമീപത്ത് വച്ചാണ് കഞ്ചാവ് പിടികൂടിയത്.
കൊട്ടാരക്കര വാഹനാപകടത്തിലേക്ക് നയിച്ചത് ഡ്രൈവറുടെ അമിതവേഗതയും അശ്രദ്ധയുമാണെന്ന് എൻഫോഴ്സ്മെൻ്റ് ആർടിഒയുടെ റിപ്പോർട്ട്. അപകട സമയത്ത് ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നു. ഇറക്കം ഇറങ്ങുമ്പോൾ 50 കിലോമീറ്റർ അധികമായിരുന്നു വാഹനത്തിൻ്റെ വേഗതയെന്നും കണ്ടെത്തി. എൻഫോഴ്സ്മെൻ്റ് ആർടിഒയുടെ റിപ്പോർട്ട് ഗതാഗത കമ്മീഷണർക്ക് കൈമാറി
ആറ് വർഷത്തെ നിയമ പോരാട്ടത്തിന് ഒടുവിൽ പോക്‌സോ കേസിൽ ലെഫ്റ്റനൻ്റ് കേണലിനെ വെറുതെവിട്ടു. 2020 മുതലുള്ള നിയമ പോരാട്ടത്തിന് ഒടുവിലാണ് നെയ്യാറ്റിൻകര പോക്സോ കോടതി വെറുതെ വിട്ടത്. കുട്ടിയുടെ മൊഴിയിലെ വൈരുദ്ധ്യവും സിഡബ്ല്യുസിയിൽ കുറ്റക്കാരനല്ല എന്ന മൊഴിയും അനുകൂലമായി. നെയ്യാറ്റിൻകര പോക്സോ കോടതി ആദ്യമായിട്ടാണ് ഒരു പ്രതിയെ വെറുതെ വിടുന്നത്
തൃശൂരിൽ റോഡിന് കുറുകെ വീണ തെങ്ങിൽ ബൈക്ക് ഇടിച്ച് യാത്രികൻ മരിച്ചു. മോതിരക്കണ്ണി സ്വദേശി തളിയൻ തോമസ് ആണ് മരിച്ചത്. ഇന്നലെ രാത്രി ശക്തമായ കാറ്റിൽ മോതിരക്കണ്ണി റോഡിൽ തെങ്ങ് വീണിരുന്നു. ഇത് മുറിച്ച് മാറ്റിയിരുന്നില്ല. പുലർച്ചെ ബൈക്കിൽ വരുകയായിരുന്ന തോമസ് തെങ്ങിൽ ഇടിച്ച് വീണ് മരിക്കുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന ആളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പത്തനംതിട്ടയിൽ 13 വയസുകാരി പീഡനത്തിന് ഇരായായി. സഹപാഠികൾ ചേർന്ന് ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ചത്. സ്കൂളിലെ കൗൺസിലിംഗിലാണ് കുട്ടി നേരിട്ട അനുഭവം തുറന്നുപറഞ്ഞത്. മൊഴിയുടെ അടിസ്ഥാനത്തിൽ ആറ് പേർക്കെതിരെ നിലവിൽ കേസ് എടുത്തിട്ടുണ്ട്. പ്രതികളിൽ ഒരാൾ പെൺകുട്ടിയാണെന്ന് പൊലീസ് അറിയിച്ചു. സ്കൂളിന് സമീപത്ത് വച്ചും പിന്നീട് പ്രതികളിൽ ഒരാളായ പെൺകുട്ടിയുടെ വീട്ടിൽ വച്ചും പീഡിപ്പിച്ചു എന്നാണ് പരാതി.
കോന്നി കാട്ടാത്തി ഉന്നതിയിലെ ഊര് മൂപ്പനായുള്ള തിരച്ചിലിന് കഡാവർ നായ്ക്കളും എത്തും. ഇലന്തൂർ നരബലി കേസിൽ ഉൾപ്പെടെ തുമ്പ് ഉണ്ടാക്കിയ കഡാവർ നായ്ക്കളെയാണ് എറണാകുളത്ത് നിന്ന് എത്തിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് മോഹൻദാസിനെ(70) കാണാതായത്.
ഒരുപാട് ആഗ്രഹത്തോടെയാണ് അമ്മ സംഘടനയിൽ വന്നതെന്ന് അൻസിബ ഹസൻ. പ്രശ്നങ്ങൾ ഗുരുതരമായപ്പോൾ ആണ് അന്ന് മോഹൻലാൽ ഉൾപ്പെട്ട കമ്മറ്റി പിരിച്ചുവിട്ടത്. അന്ന് കാര്യങ്ങൾ എങ്ങനെ മുന്നോട്ട് കൊണ്ട് പോകാൻ പറ്റും എന്നത് വലിയ ചോദ്യം ചിഹ്നം ആയിരുന്നു. അങ്ങനെ ആണ് അഡ്ഹോക് കമ്മറ്റി രൂപീകരിച്ചത്. ലാലേട്ടൻ്റെ കമ്മിറ്റി ആയിരുന്നപ്പോൾ അവിടെ ഒരു സാമ്പത്തിക ക്രമക്കേടും ഉണ്ടായിരുന്നില്ല. പുറത്ത് ഉണ്ടായ പ്രശ്നത്തേ തുടർന്നായിരുന്നു രാജി. ശ്വേത മേനോൻ്റെ കമ്മിറ്റിയിൽ സാമ്പത്തിക ക്രമക്കേടാണ് ഉണ്ടായത്. അതുകൊണ്ടാണ് അവരെ ഒരു അഡ്ഹോക് കമ്മിറ്റി ആക്കാതെ ഇരുന്നത് എന്നും അൻസിബ ഹസൻ വ്യക്തമാക്കി.
അമ്മയിൽ വർഗ്ഗീയമായ കാര്യങ്ങളാണ് നടക്കുന്നതെന്ന് മാല പാർവ്വതി പറഞ്ഞു. അൻസിബെ എന്ന മുംസ്ലീം നാമധാരിയെ വർഗ്ഗീയമായി ആക്രമിക്കാൻ ശ്രമിച്ചു. വർഗ്ഗീയ വാദം നടത്തുന്ന ഒരു സംഘമല്ല അമ്മ ഭരിക്കേണ്ടത് എന്നും മാല പാർവ്വതി ചൂണ്ടിക്കാട്ടി. സത്യം പറയുമെന്ന് പറഞ്ഞപ്പോൾ സിനിമ ഇൻടസ്‌ട്രയിൽ ഉണ്ടാകില്ലെന്ന് ശ്വേത ഭീഷണിപ്പെടുത്തിയെന്നും മാല പാർവ്വതി വെളിപ്പെടുത്തി.
കഴിഞ്ഞ 'അമ്മ' ഭരണ സമിതിയിൽ നിന്ന് ഏൽക്കേണ്ടി വന്നിരുന്നു എന്ന് നടി ഉഷാ ഹസീന. സ്ത്രീകൾ നേതൃനിരയിൽ വരണം എന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചിട്ടുണ്ട്. ജയിക്കാൻ പല കുറുക്കു വഴികൾ ചെയ്താണ് ഭാരവാഹികൾ ആയത്. എന്നിട്ടും എന്നിട്ടും തെരഞ്ഞെടുപ്പ് കഴിഞ്ഞു പൂർണ പിന്തുണ നൽകി. അധികാരമോഹവും ഈഗോയും, പരസ്പരം ചളി വാരിയെറിയലുമാണ് അമ്മയിൽ നടക്കുന്നതെന്നും ഉഷാ ഹസീന വ്യക്തമാക്കി.
'അമ്മ'യിലെ വിവാദങ്ങളിൽ പ്രതികരിച്ച് അംഗങ്ങൾ. അന്‍സിബയും മാലാ പാര്‍വതിയും ഉഷാ ഹസീനയുമാണ് മാധ്യമങ്ങളെ കണ്ടത്. ഒരുപാട് ആഗ്രഹത്തോടെ അമ്മ സംഘടനയിൽ വന്ന ആളാണ് ഞാനെന്ന് അൻസിബ ഹസൻ പറഞ്ഞു.
ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് തീ പിടിച്ചു. കോഴിക്കോട് പുതിയ പാലത്ത് വച്ചാണ് തീപിടുത്തം. വാഹനത്തില്‍ നിന്നും പുക ഉയര്‍ന്നതിന് പിന്നാലെ തീ പടരുകയായിരുന്നു. ബൈക്ക് പൂര്‍ണമായി കത്തി നശിച്ചു. അഗ്‌നിരക്ഷാസേന എത്തിയാണ് തീ അണച്ചത്.
കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസില്‍ പ്രതികളായ സിപിഐഎം നേതാക്കള്‍ ഇന്ന് കോടതിയില്‍ ഹാജരാകും. എംപി കെ. രാധാകൃഷ്ണന്‍, എ.സി. മൊയ്തീന്‍, മുന്‍ സിപിഐഎം ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ്, നിലവിലെ സിപിഐഎം ജില്ലാ സെക്രട്ടറി അടക്കമുള്ളവരാണ് കലൂര്‍ പിഎംഎല്‍എ കോടതിയില്‍ ഹാജരാകേണ്ടത്.
പ്രതികള്‍ക്കെതിരെ ഇഡി ചുമത്തിയ കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികള്‍ നേരിട്ട് കോടതിയില്‍ എത്തി കേസില്‍ ജാമ്യം എടുക്കാന്‍ നിര്‍ദേശിച്ചത്.
കേസില്‍ 55 പ്രതികള്‍ക്കെതിരെ ഇ.ഡി ആദ്യ കുറ്റപത്രം നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് എ.സി.മൊയ്തീന്‍, കെ.രാധാകൃഷ്ണന്‍ എന്നിങ്ങനെ 28 പേരുള്‍പ്പെട്ട രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചത്.
125 ദിവസങ്ങള്‍ക്ക് ശേഷമാണ് ഖമനേയിയുടെ മരണാനന്തര ചടങ്ങുകള്‍ നടക്കുന്നത്
അമ്മ സംഘടനയിലെ തര്‍ക്കവുമായി ബന്ധപ്പെട്ട് അന്‍സിബ ഹസന്‍, മായാ വിശ്വനാഥ്, മാലാപാര്‍വ്വതി, ഉഷാഹസീന എന്നിവര്‍ ഇന്ന് മാധ്യമങ്ങളെ കാണും. സംഘടനയിലെ പ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ ഗുരുതര ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ശ്വേതാ മേനോന്റെയും രമേഷ് പിഷാരടിയുടെയും ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. സംഘടനയിലെ 17 അംഗ കമ്മറ്റി രാജിവച്ചതിന് തുടര്‍ന്നുണ്ടായ അഡ് ഹോക്ക് കമ്മിറ്റി ഹൈക്കോടതി ഇന്നലെ റദ്ദ് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് അഡ് ഹോക്ക് കമ്മറ്റിയിലെ കണ്‍വീനര്‍ സ്ഥാനം രമേശ് പിഷാരടി രാജിവെക്കുകയും ശ്വേത മേനോന്‍ നേരെ രൂക്ഷ വിമര്‍ശനവുമായി മുന്നോട്ട് വന്നിരുന്നു.