ചെന്നൈ: കരൂരില്‍ വിജയിയുടെ തമിഴക വെട്രി കഴകം പാര്‍ട്ടിയുടെ റാലിക്കിടെയുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ രണ്ട് വയസു മുതല്‍ 55 വയസ് വരെ പ്രായമുള്ളവര്‍. 39 പേരാണ് അപകടത്തില്‍ മരിച്ചത്. ഇതില്‍ ഒമ്പത് പേര്‍ കുട്ടികളാണ്. പതിനേഴ് സ്ത്രീകളും പതിമൂന്ന് പുരുഷന്മാരും അടക്കമാണ് മരിച്ചത്.
കൊല്ലപ്പെട്ടവരില്‍ കൂടുതലും 20 നും 30 നും ഇടയില്‍ പ്രായമുള്ള യുവാക്കളാണ്.
മരണപ്പെട്ടവര്‍:
ഹേമലത (8), സൈലത്സന (8), സായ് ജീവ (4), ഗുരു വിഷ്ണു (2), സനൂജ് (13), ധരണിക (14), പഴനിയമ്മാള്‍ (11), കോകില (14), കൃതിക് (7)
താമരൈക്കണ്ണന്‍ (25), സുകന്യ (33), ആകാശ് (23), ധനുഷ്‌കുമാര്‍ (24), വടിവഴകന്‍ (54), രേവതി (52), ചന്ദ്ര (40), രമേഷ് (32), രവികൃഷ്ണന്‍ (32), പ്രിയദര്‍ശിനി (35), മഹേശ്വരി (45), മാലതി (36), സുമതി (50), മണികണ്ഠന്‍ (33), സതീഷ് കുമാര്‍ (34), ആനന്ദ് (26), ശങ്കര്‍ ഗണേഷ് (45), വിജയറാണി (42), ഗോകുലപ്രിയ (28), ഫാത്തിമ ബാനു (29), ജയ (55), അരുക്കനി (60), ജയന്തി (43).
അപകടത്തില്‍ ടിവികെയുടെ സംസ്ഥാന നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്. തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണത്തിനു ശേഷമായിരിക്കും കൂടുതല്‍ നടപടികള്‍ ഉണ്ടാകുക. ടി വി കെ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ്, കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു.
ദുരന്തത്തില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും സര്‍ക്കാരും വിജയിയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്‌നാട് സര്‍ക്കാര്‍ പത്ത് ലക്ഷം രൂപയാണ് ധനസഹായം പ്രഖ്യാപിച്ചത്. പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷവുമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
കുട്ടികളും സ്ത്രീകളും ഉള്‍പ്പടെ ഇരയായ ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താനാണ് സ്റ്റാലിന്‍ സര്‍ക്കാരിന്റെ തീരുമാനം. റിട്ടയേഡ് ജസ്റ്റിസ് അരുണ ജഗദീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കംമീഷന്‍ കരൂരില്‍ നേരിട്ടെത്തി വിശദാംശങ്ങള്‍ തേടുമെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.