ഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ച് ലോക്സഭയിൽ സംസാരിച്ച് പ്രധാനമന്ത്രി. പശ്ചിമേഷ്യയിലേത് ആശങ്കപ്പെടുത്തുന്ന സാഹചര്യമാണെന്നും ഇറാൻ അടക്കമുള്ള രാജ്യ തലവൻമാരുമായി സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് മേഖലയിലെ എംബസികൾ 24 മണിക്കൂർ പ്രവർത്തിക്കുന്നതായി മോദി അറിയിച്ചു. ഇതിനോടകം 7000 മെഡിക്കൽ വിദ്യാർഥികളെയും ഗൾഫിലുള്ള 3,75,000 ആളുകളെയും സുരക്ഷിതമായി രാജ്യത്ത് എത്തിച്ചുവെന്ന് മോദി പറഞ്ഞു.
ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ഭദ്രമാണെന്നും ഏത് വെല്ലു വിളിയെയും നേരിടാൻ സജ്ജമാണെന്നും പറഞ്ഞ മോദി യുദ്ധം ഒന്നിനും പരിഹാരമല്ലെന്നുും സംഭാഷണത്തിലൂടെ പ്രശ്നം പരിഹരിക്കണെമന്നും ആവശ്യപ്പെട്ടു.