ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് പരുക്കേറ്റതായി ഉദ്യോഗസ്ഥർ അറിയിച്ചു. അനന്ത്‌നാഗ് ജില്ലയിലെ അഹ്‌ലൻ ഗഡോളിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. വനത്തിൽ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന് കരുതുന്ന പ്രദേശങ്ങളിൽ സൈന്യം തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
തെക്കൻ കശ്മീരിലെ കോക്കർനാഗ് സബ്ഡിവിഷനിലെ വനത്തിൽ ഭീകരവിരുദ്ധ ഓപ്പറേഷൻ നടത്തുന്നതിനിടെയാണ് ഭീകരർ സൈനികരെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്നാണ് സുരക്ഷാ സേന തെരച്ചിൽ നടത്തിയത്.
ALSO RAED: 'ഭീകരവാദം വളർത്തുക ലക്ഷ്യം'; ജമ്മുവിൽ 50ഓളം പാക് ഭീകരർ നുഴഞ്ഞുകയറി; തുരത്താനൊരുങ്ങി സൈന്യം
കഴിഞ്ഞ ഒരു വർഷത്തിനിടെ കൊക്കർനാഗിൽ നടക്കുന്ന രണ്ടാമത്തെ വലിയ ഏറ്റുമുട്ടലാണ് ഇന്ന് നടന്നത്. 2023 സെപ്റ്റംബറിൽ കോക്കർനാഗ് വനത്തിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ ഒരു കമാൻഡിംഗ് ഓഫീസറും ഒരു മേജറും ഒരു ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടും ഉൾപ്പെട്ടിരുന്നു.