fbwpx
റഷ്യൻ അതിർത്തിയിലെ 74 സെറ്റിൽമെൻ്റുകൾ യുക്രെയ്ൻ നിയന്ത്രണത്തിൽ: അവകാശവാദവുമായി സെലെൻസ്‌കി
logo

ന്യൂസ് ഡെസ്ക്

Last Updated : 14 Aug, 2024 09:24 AM

കഴിഞ്ഞ ഒരാഴ്ചക്കിടെ 28 സെറ്റിൽമെൻ്റുകൾ യുക്രെയ്ൻ കീഴടക്കിയതായി കുർസ്ക് അധികൃതർ പറഞ്ഞിരുന്നു

WORLD

RUSSIA


റഷ്യയുടെ കുർസ്ക് അതിർത്തി മേഖലയിലെ 74 സെറ്റിൽമെൻ്റ് യുക്രെയ്ൻ്റെ നിയന്ത്രണത്തിലാണെന്ന് പ്രസിഡൻ്റ് വൊളോഡിമിർ സെലെൻസ്‌കി. കഴിഞ്ഞ ആഴ്ചക്കിടെ 28 സെറ്റിൽമെൻ്റുകൾ യുക്രെയ്ൻ കീഴടക്കിയതായി കുർസ്ക് അധികൃതർ പറഞ്ഞിരുന്നു. കുർസ്ക് മേഖലയിൽ നുഴഞ്ഞുകയറ്റം തുടരുകയാണെന്നും സൈന്യം  74 സെറ്റിൽമെൻ്റുകൾ കീഴടക്കിയതായും സെലൻസ്കി  വ്യക്തമാക്കുകയായിരുന്നു. യുക്രെയ്ൻ്റെ സായുധാ സേന മോധാവി ഒലെക്‌സാണ്ടർ സിർസ്‌കിയുമായി വീഡിയോ കോൾ നടത്തുന്ന ദൃശ്യങ്ങളും സെലെൻസ്കി പോസ്റ്റ് ചെയ്തു.


 ALSO RAED: "കുർക്‌സിൻ്റെ 1000 കിലോമീറ്റർ പ്രദേശം സൈനത്തിൻ്റെ നിയന്ത്രണത്തിൽ"; റഷ്യൻ അധിനിവേശത്തിൽ ആദ്യപൊതു പ്രതികരണവുമായി യുക്രെയ്ൻ


റഷ്യയുടെ ഭാഗമായ കുർസ്‌ക് മേഖലയുടെ ഏകദേശം 1,000 ചതുരശ്ര കിലോമീറ്റർ സൈന്യത്തിൻ്റെ നിയന്ത്രണത്തിലെന്ന് ഒലെക്‌സാണ്ടർ സിർസ്‌കി പറഞ്ഞിരുന്നു. യുക്രയെ്ൻ അധിനിവേശത്തെ പ്രതിരോധിക്കാൻ റഷ്യ പാടുപെടുന്ന സാഹചര്യത്തിൽ പ്രസിഡൻ്റ് വൊളോഡിമിർ സെലെൻസ്‌കി തന്നെ പങ്കുവെച്ച വീഡിയോയിലാണ് സായുധ തലവൻ ഇക്കാര്യം വിശദീകരിച്ചത്. റഷ്യൻ മേഖലയിലെ ആക്രമണം സംബന്ധിച്ച് യുക്രെയിൻ നടത്തുന്ന ആദ്യ പൊതു പ്രതികരണമാണിത്.


ALSO RAED: റഷ്യയിലേക്കുള്ള യുക്രെയ്ൻ സൈനിക ഓപ്പറേഷൻ; കർസ്ക് പ്രവിശ്യയിൽ നിന്ന് 76,000 ലേറെ ആളുകളെ ഒഴിപ്പിച്ചതായി റിപ്പോർട്ട്


യുക്രെയ്ൻ കുർസ്‌ക് മേഖലയിൽ നടത്തുന്ന ആക്രമണം തുടരുകയാണ്. റഷ്യൻ ഫെഡറേഷൻ്റെ കീഴിലുള്ള പ്രദേശത്തിൻ്റെ ഏകദേശം 1,000 ചതുരശ്ര കിലോമീറ്റർ നിലവിൽ യുക്രെയ്ൻ്റെ നിയന്ത്രണത്തിലാണ്. ഈ പ്രദേശത്തിനായി ഒരു മാനുഷിക പദ്ധതി തയ്യാറാക്കാൻ ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗം ഉത്തരവിട്ടതായി സെലൻസ്കി പറഞ്ഞു. ദീർഘദൂര ആയുധങ്ങളുൾപ്പെടെ ഉപയോഗിച്ച് റഷ്യക്കെതിരെ ആക്രമണം കടുപ്പിക്കാൻ തന്നെയാണ് യുക്രെയ്ൻ്റെ തീരുമാനം.  റഷ്യയ്‌ക്കെതിരായ ആക്രമണത്തിനായി ദീർഘദൂര ആയുധങ്ങൾ ഉപയോഗിക്കുന്നതിന് പാശ്ചാത്യ സഖ്യകക്ഷികളിൽ നിന്ന് അനുമതി നേടേണ്ടതായിട്ടുണ്ട്. അനുമതിക്കാവശ്യമായ നടപടികളുടെ ലിസ്റ്റ് അവതരിപ്പിക്കാൻ പ്രതിരോധ മന്ത്രാലയത്തോടും നയതന്ത്രജ്ഞരോടും ഉത്തരവിട്ടിട്ടുണ്ടെന്നും യുക്രെയ്ൻ നേതാവ് പ്രസ്താവനയിൽ പറഞ്ഞു.




KERALA
പെഹല്‍ഗാമിലെ തീവ്രവാദ ആക്രമണം: മലയാളി കൊല്ലപ്പെട്ട വാര്‍ത്ത വേദനാജനകം; സഹായത്തിനായി നോര്‍ക്ക റൂട്‌സിന് നിര്‍ദേശം നല്‍കി മുഖ്യമന്ത്രി
Also Read
user
Share This

Popular

NATIONAL
KERALA
പെഹല്‍ഗാമിലെ തീവ്രവാദ ആക്രമണം: കശ്മീരിൽ നാളെ ബന്ദ്