"ആ വാക്കുകൾ ഞെട്ടലും വേദനയുമുണ്ടാക്കി, ഒരു സ്ത്രീയോടും പറയാൻ പാടില്ലാത്തതാണ്"; വാർത്താ സമ്മേളനത്തിനിടെ വിതുമ്പി യു. പ്രതിഭ

ഒരു സ്ത്രീയുടെ ശരീരമോ മുഖമോ അല്ല തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടതെന്നും യു. പ്രതിഭ
"ആ വാക്കുകൾ ഞെട്ടലും വേദനയുമുണ്ടാക്കി, ഒരു സ്ത്രീയോടും പറയാൻ പാടില്ലാത്തതാണ്"; വാർത്താ സമ്മേളനത്തിനിടെ വിതുമ്പി യു. പ്രതിഭ
Source: News Malayalam 24x7
Published on
Updated on

ആലപ്പുഴ: തനിക്കെതിരെ യുഡിഎഫ് നേതാവ് നടത്തിയ അധിക്ഷേപകരവും സ്ത്രീവിരുദ്ധവുമായ പരാമർശത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് കായംകുളം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭ. വാർത്താ സമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞായിരുന്നു യു. പ്രതിഭയുടെ പ്രതികരണം.

ഒരു സ്ത്രീയോടും പറയാൻ പാടില്ലാത്തതാണ് ലീഗ് നേതാവ് പറഞ്ഞതെന്ന് പ്രതിഭ പറഞ്ഞു. ആ വാക്കുകൾ ഞെട്ടൽ ഉണ്ടാക്കി. തൻ്റെ ശരീരഭാഷ പോലും മോശമാക്കിയാണ് പറഞ്ഞത്. ഡിസിസി പ്രസിഡന്റ്‌ അടക്കം അത് കേട്ടിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് പോലും സ്ത്രീകളോട് ഇത്തരത്തിലാണ് സമീപനം. സ്ത്രീകളെ മൊത്തത്തിൽ അപമാനിക്കുന്ന പരാമർശമാണ് യുഡിഎഫ് നേതാവിൻ്റെ ഭാഗത്ത് നിന്നുണ്ടായത്. ഒരു സ്ത്രീയുടെ ശരീരമോ മുഖമോ അല്ല തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടത്. പൊലീസിനും ജില്ലാ കളക്ടർക്കും ഇലക്ഷൻ കമ്മീഷനും പരാതി നൽകുമെന്നും പ്രതിഭ പറഞ്ഞു. പരാമർശം വലിയ വേദനയുണ്ടാക്കിയതായും കുറ്റം ചെയ്തിട്ട് ഖേദം പ്രകടിപ്പിച്ചാൽ അംഗീകരിക്കില്ലെന്നും പ്രതിഭ കൂട്ടിച്ചേർത്തു.

"ആ വാക്കുകൾ ഞെട്ടലും വേദനയുമുണ്ടാക്കി, ഒരു സ്ത്രീയോടും പറയാൻ പാടില്ലാത്തതാണ്"; വാർത്താ സമ്മേളനത്തിനിടെ വിതുമ്പി യു. പ്രതിഭ
"പൊതുരംഗത്തെ മുഴുവൻ സ്ത്രീകളോടുമുള്ള പ്രതിപക്ഷത്തിൻ്റെ അധിക്ഷേപം"; യു. പ്രതിഭയ്ക്ക് എതിരായ പരാമർശത്തെ അപലപിച്ച് മുഖ്യമന്ത്രി

വിവാദമായതോടെ എ. ഇർഷാദ് സംഭവത്തിൽ ഖേദപ്രകടനം നടത്തിയിരുന്നു. സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങൾ അടിസ്ഥാന രഹിതമെന്ന് ഇർഷാദ് പ്രതികരിച്ചു. പരാമർശത്തിൽ നിർവ്യാജം ഖേദിക്കുന്നു. പ്രസംഗം പൂർണമായി കേൾക്കണമെന്നും ഒരു ഭാഗം മാത്രം അടർത്തിമാറ്റി പ്രചരിപ്പിച്ചതായും ഇർഷാദ് വിശദീകരിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com