'പട നയിച്ചവന്‍', മുസ്ലീം ലീഗിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി. ഡി. സതീശനെ പിന്തുണച്ച് യൂത്ത് ലീഗും

സതീശനെ പുകഴ്ത്തുന്ന പോസ്റ്റുമായി യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസല്‍ ബാഫഖി തങ്ങളാണ് രംഗത്തെത്തിയത്.
'പട നയിച്ചവന്‍', മുസ്ലീം ലീഗിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി. ഡി. സതീശനെ പിന്തുണച്ച് യൂത്ത് ലീഗും
Published on
Updated on

മലപ്പുറം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി തര്‍ക്കത്തില്‍ വി. ഡി. സതീശന് മുസ്ലിം ലീഗ് പരസ്യ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ സതീശനെ പുകഴ്ത്തുന്ന പോസ്റ്റുമായി യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസല്‍ ബാഫഖി തങ്ങള്‍. 'പടനയിച്ചവന്‍' എന്ന തലക്കെട്ടോടുകൂടിയ ചിത്രമാണ് ഫൈസല്‍ ബാഫഖി തങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

മുസ്ലീം ലീഗ് നേതാവ് കെഎന്‍എ ഖാദറിന്റെ പുസ്തക പ്രകാശന ചടങ്ങില്‍ വി. ഡി. സതീശന്‍ പങ്കെടുത്തിരുന്നു. വി. ഡി. സതീശനാണ് പുസ്തകം പ്രകാശനം ചെയ്തത്. പരിപാടിയില്‍ മുതിര്‍ന്ന ലീഗ് നേതാക്കളായ പികെ കുഞ്ഞാലിക്കുട്ടി, സാദിഖലി തങ്ങള്‍ എന്നിവരും പങ്കെടുത്തിരുന്നു.

'പട നയിച്ചവന്‍', മുസ്ലീം ലീഗിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി. ഡി. സതീശനെ പിന്തുണച്ച് യൂത്ത് ലീഗും
പോസ്റ്റല്‍ വോട്ട് ചെയ്യാനാവില്ല, പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് നിരാശ; ഇടക്കാല നിര്‍ദേശം നല്‍കാതെ ഹൈക്കോടതി

പരിപാടിക്കിടെ സതീശനൊപ്പം എടുത്ത ചിത്രമാണ് ഫൈസല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. നേരത്തെ മുസ്ലീം ലീഗും വി. ഡി. സതീശന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു.

എക്‌സിറ്റ് പോളുകളില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശന് ലഭിച്ച പിന്തുണ ജനവികാരം ആണെന്നായിരുന്നു സാദിഖലി തങ്ങളുടെ പ്രതികരണം. ആളുകളുടെ അഭിപ്രായം അങ്ങനെ തന്നെയാണ്. യുഡിഎഫ് ജനവികാരം പരിഗണിച്ചു തന്നെയായിയിരിക്കും തീരുമാനം എടുക്കുക. മുഖ്യമന്ത്രി സ്ഥാനത്തേക്കും അങ്ങനെ തന്നയായിരിക്കും എന്നാണ് സാദിഖലി തങ്ങള്‍ പറഞ്ഞത്.

'പട നയിച്ചവന്‍', മുസ്ലീം ലീഗിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി. ഡി. സതീശനെ പിന്തുണച്ച് യൂത്ത് ലീഗും
കെ.സി. വേണുഗോപാലിനായി വീണ്ടും സർവേ; തെരഞ്ഞെടുപ്പിനെ സ്വാധീനിച്ച നേതാക്കളിൽ ഒന്നാമത്, പിണറായിയും സതീശനും രണ്ടും മൂന്നും സ്ഥാനങ്ങളിൽ

'യുഡിഎഫ് എല്ലാ കാലത്തും ജനവികാരം പരിഗണിച്ചായിരിക്കും തീരുമാനമെടുക്കുക. ഭാവിയില്‍ മന്ത്രിസഭ രൂപീകരിക്കുന്നതിലും ഭരപണകാര്യത്തിലും അടക്കം ജനവികാരത്തിന് അനകൂലമായിട്ടായിരിക്കും യുഡിഎഫില്‍ തീരുമാനമുണ്ടാവുക. മുഖ്യമന്ത്രിക്കാര്യത്തില്‍ അടക്കം. മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ് തീരുമാനിക്കേണ്ടത്. അവരും ജനവികാരം മാനിച്ചു കൊണ്ടായിരിക്കും തീരുമാനമെടുക്കുക. അവരും കാര്യങ്ങള്‍ മനസിലാക്കുന്നവരാണല്ലോ,' എന്നായിരുന്നു സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞത്.

ഇതിനിടെയാണ് പ്രതികരണവുമായി വി. ഡി. സതീശനെ പിന്തുണച്ച് യൂത്ത് ലീഗ് വൈസ് പ്രസിഡന്റും രംഗത്തെത്തിയത്.

News Malayalam 24x7
newsmalayalam.com