'1000 ഡേസ് ഓഫ് ലൈഫ്', പ്രസവാനന്തര വിഷാദത്തെപ്പറ്റി ഡോക്യുമെന്ററി

വനിത ദിനത്തോടനുബന്ധിച്ചാണ് ഡോക്യുമെന്ററി പ്രേക്ഷകരിലേക്ക് എത്തിയത്
'1000 ഡേസ് ഓഫ് ലൈഫ്'
'1000 ഡേസ് ഓഫ് ലൈഫ്'
Published on
Updated on

സമീപകാലത്ത് വലിയ ചർച്ചയായി മാറിയ വിഷയമാണ് പ്രസവാനന്തരം സ്ത്രീകൾ നേരിടുന്ന വിഷാദാവസ്ഥ. പ്രസവാനന്തര വിഷാദം സംബന്ധിച്ച അവബോധം സ്ത്രീകള്‍ക്കും അവര്‍ക്കൊപ്പമുള്ളവര്‍ക്കും കൃത്യമായി ഉണ്ടായിരിക്കണം. ഒപ്പമുള്ളവര്‍ ഇതറിഞ്ഞ് കരുതലോടെ പെരുമാറാന്‍ പഠിക്കുകയും വേണം. ഈ വിഷയമാണ് '1000 ഡേസ് ഓഫ് ലൈഫ്' എന്ന ഡോക്യൂമെന്ററി സംസാരിക്കുന്നത്.

മാര്‍ച്ച് എട്ട് വനിത ദിനത്തോടനുബന്ധിച്ചാണ് '1000 ഡേസ് ഓഫ് ലൈഫ്' പ്രേക്ഷകരിലേക്ക് എത്തിയത്. സമയം മലയാളം യൂട്യൂബ് ചാനലിലൂടെയാണ് ഡോക്യുമെന്ററി സ്ട്രീം ചെയ്യുന്നത്. നിരവധി പഠനങ്ങളുടേയും ഗവേഷണങ്ങളുടെയും ഫലമാണ് ഈ പ്രോജക്ട് എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. സിപിഐഎം നേതാവ് കെ.കെ. ശൈലജ, എഴുത്തുകാരി കെ.ആര്‍. മീര, വിദഗ്ദരായ ‍‍ഡോക്ടര്‍മാര്‍ എന്നിവര്‍ ഡോക്യൂമെന്ററിയുടെ ഭാഗമായിട്ടുണ്ട്.

'1000 ഡേസ് ഓഫ് ലൈഫ്'
ഇടവേളയെടുത്താലോ എന്ന് എനിക്കും തോന്നാറുണ്ട്, അരിജിത്തിന്റേത് ധീരമായ തീരുമാനം: ശ്രേയ ഘോഷാൽ

എസ്.പി. അച്ചുവാണ് ഡോക്യൂമെന്ററിയുടെ സംവിധാനം, ഛായാഗ്രഹണം, നിർമാണം എന്നിവ നിർവഹിച്ചിരിക്കുന്നത്. ഷിനാസ് ഷെരീഫാണ് കോ ഡയറക്ടറും പബ്ളിസിറ്റി ഡിസൈനും . എ‍ഡിറ്റിങ് - ഷിബിലി ഷാഹുല്‍ ഹമീദ്, മ്യൂസിക്ക് & ബാക്ക്ഗ്രൗണ്ട് സ്കോർ - ഹൃതിക് ആനന്ദ്. റിസര്‍ച്ച് & കോര്‍ഡിനേഷൻ - ഷാരോൺ ഷാജി. എഡിറ്റിങ് സഹായി - അനന്തു സത്യന്‍, പോസ്റ്റ് പ്രൊഡക്ഷന്‍ അനലിസ്റ്റ് - ജിഷ്ണു വേണു ഗോപാല്‍, കവിതാലാപനം - ശ്രീലക്ഷ്മി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com