തമിഴ് യുവതാരം കെൻ കരുണാസ് സംവിധായകനായി അരങ്ങേറ്റം കുറിച്ച 'യൂത്ത്' കേരളത്തിലും തകർപ്പൻ വിജയം. കെൻ കരുണാസ് തന്നെ നായകനായും വേഷമിടുന്ന ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ്. വമ്പൻ ചിത്രങ്ങൾക്കൊപ്പം പ്രദർശനം ആരംഭിച്ച 'യൂത്തി'നും ഗംഭീര സ്വീകരണമാണ് പ്രേക്ഷകർ നൽകുന്നത്.
വയലൻസും രക്തച്ചൊരിച്ചിലും ഇല്ലാതെ, ആദ്യാവസാനം ചിരിച്ച് ആസ്വദിച്ചു കാണാവുന്ന പക്കാ എന്റർടെയ്‌നർ ആണ് 'യൂത്ത്' എന്നുമാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ആദ്യ ദിനം ലഭിച്ചതിലും കൂടുതൽ കളക്ഷൻ ആണ് ചിത്രത്തിന് നാലാം ദിനം ലഭിച്ചത് എന്നത് ചിത്രത്തിന്റെ പ്രേക്ഷക സ്വീകാര്യത അടിവരയിടുന്നു. കുടുംബ പ്രേക്ഷകർക്കും യുവ പ്രേക്ഷകർക്കും ഒരുപോലെ ടെൻഷനും പിരിമുറുക്കങ്ങളും മറന്ന് ചിരിച്ചു ആസ്വദിച്ചു കാണാവുന്ന ഒരു സിനിമാനുഭവമാണ് 'യൂത്ത്' സമ്മാനിക്കുന്നത്.
കേരളത്തിലും തമിഴ്നാട്ടിലും ഗംഭീര പ്രതികരണം നേടുന്ന ചിത്രത്തിൽ മികച്ച പ്രകടനവുമായി തിളങ്ങി നിൽക്കുന്നത് മലയാളികളുടെ സ്വന്തം സുരാജ് വെഞ്ഞാറമൂട് ആണ് എന്നതും ശ്രദ്ധേയമാണ്. ചിത്രത്തിലെ വളരെ നിർണായക കഥാപാത്രമായി, നായകനായ കെനിന്റെ അച്ഛൻ വേഷത്തിലാണ് സുരാജ് അഭിനയിച്ചിരിക്കുന്നത്. നായകനായ കെൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരുടെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. യുവത്വത്തിന്റെ, അവരുടെ ജീവിതത്തിന്റെ ആഘോഷമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകർ ഓരോരുത്തരും ഇഷ്ടപെടുന്ന രീതിയിൽ, സ്കൂൾ - കോളേജ് കാലഘട്ടവും അതിലുള്ള രസകരമായ നിമിഷങ്ങളും പ്രണയവും സൗഹൃദവും കുടുംബ ബന്ധങ്ങളുടെ വൈകാരികതയും എല്ലാം ഉൾപ്പെടുത്തി ഒരുക്കിയ ചിത്രം, ഒരു പക്കാ ഫൺ പാക്കേജ് ആയാണ് അവർക്കു മുന്നിലെത്തിച്ചിരിക്കുന്നത്. ആദ്യാവസാനം പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന, ഹാസ്യവും പ്രണയവും വൈകാരിക നിമിഷങ്ങളും എല്ലാം കോർത്തിണക്കിയ ഒരു പക്കാ ഫെസ്റ്റിവൽ എന്റർടെയ്‌നർ തിയേറ്റർ അനുഭവം ആണ് ചിത്രം സമ്മാനിക്കുന്നത്.
കേരളത്തിലെ തിയേറ്ററുകളിൽ വമ്പൻ പ്രേക്ഷക പിന്തുണയോടെ ഹൗസ്ഫുൾ ഷോകളാണ് ചിത്രത്തിന് ലഭിക്കുന്നത്. പ്രേക്ഷകർക്കൊപ്പം നിരൂപകരും മികച്ച അഭിപ്രായം നൽകുന്ന ചിത്രം, ബോക്സ് ഓഫീസിൽ തകർപ്പൻ പ്രകടനം നടത്തി ബ്ലോക്ക്ബസ്റ്റർ ഹിറ്റിലേക്കാണ് കുതിക്കുന്നത്. മലയാളി താരം അനിഷ്മ അനിൽകുമാറാണ് ചിത്രത്തിലെ നായിക. ദേവദർശിനി ചേതൻ, പ്രിയാൻഷി യാദവ്, മീനാക്ഷി ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
കെൻ കരുണാസ് തന്നെ രചനയും നിർവഹിച്ച ഈ സ്‌കൂൾ ടീനേജ് റൊമാന്റിക് കോമഡി ഡ്രാമ നിർമിച്ചിരിക്കുന്നത് പാർവത എന്റർടെയ്‌ൻമെന്റ്സിന്റെ ബാനറിൽ കറുപ്പയ്യ സി റാം, സുലോചന കുമാർ എന്നിവർ ചേർന്നാണ്. തമിഴിലെ കോമഡി വേഷങ്ങളിലൂടെ പ്രശസ്തനായ കരുണാസിന്റെ മകനാണ് കെൻ. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റുകളായി മാറിയിട്ടുണ്ട്. ജി.വി. പ്രകാശ് കുമാർ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.
ഛായാഗ്രഹണം - വിക്കി, എഡിറ്റർ - നാഷ്, ആക്ഷൻ- കലൈ കിങ്‌സൺ, കലാസംവിധായകൻ - രാമു തങ്കരാജ്, കോസ്റ്റ്യൂം ഡിസൈനർ - കാവ്യാ ശ്രീറാം, ക്രിയേറ്റീവ് പ്രൊഡ്യൂസർ - വിജയ് എം.പി, പ്രൊഡക്ഷൻ ഹെഡ് - ചെല്ലദുരൈ ബി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - അരോകിയ വിക്ടോ പ്രിൻസ്. എം , തേജേഷ് സുരേഷ്, അഡ്മിനിസ്ട്രേഷൻ എക്സിക്യൂട്ടീവ് - സുരേഷ് കുമാർ, വരികൾ - വിഘ്നേഷ് ശ്രീകാന്ത്, കെൻ കെ, ഈശ്വർ സന്താനലക്ഷ്മി, സൌണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൌണ്ട് മിക്സ് - അരവിന്ദ് മേനോൻ, ഡിഐ - സുരേഷ് രവി (മാംഗോ പോസ്റ്റ്), പിആർഒ- ശബരി.