" അപ്പടിയേ സ്ട്രെയ്റ്റ് കേരള..."; മമ്മൂട്ടിക്ക് വഴികാട്ടിയ ആരാധകനെക്കുറിച്ച് നിർമാതാവിൻ്റെ കുറിപ്പ്

നമ്മ ഫ്രണ്ട് എന്ന് പറയുന്ന മമ്മൂട്ടിയുടെ വീഡിയോ പങ്കുവെച്ചാണ് കുറിപ്പ്
" അപ്പടിയേ സ്ട്രെയ്റ്റ് കേരള..."; മമ്മൂട്ടിക്ക് വഴികാട്ടിയ ആരാധകനെക്കുറിച്ച് നിർമാതാവിൻ്റെ കുറിപ്പ്
Published on
Updated on

മമ്മൂട്ടിക്ക് വഴികാട്ടിയ ആരാധകനെക്കുറിച്ച് നിർമാതാവ് ആന്റോ ജോസഫ് പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. സിനിമാ ചിത്രീകരണത്തിന് ശേഷം കാരക്കുടിയിൽ നിന്നും കേരളത്തിലേക്ക് മടങ്ങുന്നതിനിടെ വഴിമുട്ടിയപ്പോഴുണ്ടായ അനുഭവമാണ് നിർമാതാവ് പങ്കുവെച്ചത്. വഴി അറിയാതെ ബുദ്ധിമുട്ടിയ സംഘത്തിന് പാണ്ഡ്യൻ എന്ന ആരാധകൻ 10 കിലോമീറ്ററോളം മുൻപേ പോയി വഴികാട്ടിതന്നെന്നും അന്റോ ജോസഫ് കുറിച്ചു.നമ്മ ഫ്രണ്ട് എന്ന് പറയുന്ന മമ്മൂട്ടിയുടെ വീഡിയോ പങ്കുവെച്ചാണ് കുറിപ്പ്.

" അപ്പടിയേ സ്ട്രെയ്റ്റ് കേരള..."; മമ്മൂട്ടിക്ക് വഴികാട്ടിയ ആരാധകനെക്കുറിച്ച് നിർമാതാവിൻ്റെ കുറിപ്പ്
സ്വാതന്ത്ര്യദിന ആവേശവുമായി 'ജയ് ഹോ'; 'ഓപ്പറേഷൻ ത്രാൽ' ആദ്യ ഗാനം പുറത്ത്

കുറിപ്പിന്റെ പൂർണരൂപം;

"അതിരുകടന്ന സ്നേഹം....

“നീങ്കൾ മമ്മൂട്ടി സാറാ? എന്നെ ഫോളോ സൈ ”

പുലർച്ചെ മൂന്നര കഴിഞ്ഞിരുന്നു.

മമ്മൂട്ടി കമ്പനി നിർമിച്ച് നിധീഷ് സഹദേവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷൻ ;കാരക്കുടിയിൽ നിന്നും കേരളത്തിലേക്ക് വരികയായിരുന്നു ഞങ്ങൾ. ഡ്രൈവർ ഉണ്ണി, ജോർജ്, രമേഷ് പിഷാരടി പിന്നെ ഞാനും. ...

തിരുപ്പത്തൂരിൽ ഹൈവേ ബ്ലോക്ക്‌ ചെയ്തിരിക്കുന്നു. ഗൂഗിൾ മാപ്പ് പലവട്ടം പലവഴികളിലൂടെ ചുറ്റിച്ചു...രക്ഷയില്ല. ഏകദേശം ഒരു മണിക്കൂറോളം സമയം കഴിഞ്ഞു.

അസ്വസ്ഥനായി മമ്മുക്ക പറഞ്ഞു “തിരികെ കാരക്കുടിയിൽ റൂമിലേക്ക് മടങ്ങാം നാളെ രാവിലെ റോഡ് തുറക്കുമായിരിക്കും”

ജോർജ് സമ്മതം മൂളി. ഉണ്ണി വണ്ടി തിരിച്ചു.

പിഷാരടിയും ഞാനും പരസപരം നോക്കി. നാളത്തെ

എല്ലാ പ്ലാനുകളും പാളി.സഹായത്തിനു വഴിയിൽ മറ്റ് യാത്രക്കാരോ വാഹനങ്ങളോ ഇല്ല.

പട്ടമംഗലം എന്ന സ്ഥലത്ത് ഒരു പെട്രോൾ പമ്പ് കണ്ടു. കൊതുകുവലയ്ക്കുള്ളിൽ ഉറങ്ങുകയായിരുന്നു ഒരു ചെറുപ്പക്കാരൻ അയാൾ ചില വഴികൾ ഒക്കെ പറയുന്നുണ്ട് ;അവയിൽ പലതും ഞങ്ങൾ പോയതും ബ്ലോക്ക്‌ ചെയ്യപ്പെട്ടതും ആണ്. അല്പം ദൂരെ ഉറങ്ങുകയായിരുന്നു മറ്റൊരാൾ എത്തി. “നീങ്ക മലയാളികളാ? ”

പിന്നെ കറിനുള്ളിലേക്ക് തുറിച്ചു നോക്കി...മുഖത്ത് ആവേശവും അത്ഭുതവും വന്നു ഉറക്കച്ചടവ് പമ്പ കടന്നു...“നീങ്ക മമ്മൂട്ടി സാറാ!!എന്നെ ഫോളോ സെയ്‌....ഒരു ബൈക്കിൽ

10 കിലോമീറ്ററോളം അയാൾ ഞങ്ങൾക്ക് വഴി കാട്ടി (ഗൂഗിളിന് പോലും അറിയാത്ത വഴികൾ )

“അപ്പടിയെ സ്ട്രൈറ് കേരള”....അയാൾ കൈ ചൂണ്ടി.....

ഒരു നല്ല മനുഷ്യൻ അയാൾ നാളെ ആരോടെങ്കിലും ;പുലർച്ചെ മമ്മുക്കയെ കണ്ടു എന്നും വഴി കാണിച്ചു എന്നും പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? പിഷാരടിയുടെ ചോദ്യം...

മമ്മുക്ക കാറിൽ നിന്നിറങ്ങി അയാളുടെ ഫോൺ വാങ്ങി പിഷാരടിക്ക് നൽകി....അയാളെ ചേർത്തു പിടിച്ചു

ഉൻ പേരെന്ന?

....പാന്ധ്യൻ....

മമ്മുക്കയുടെ കെയർ & ഷെയറുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ എത്തിയ പിഷാരടി പറഞ്ഞു. .

അയാളുടെ കെയർ നമ്മൾ ഷെയർ ചെയ്യണം ആന്റോ ചേട്ടാ

PANDYAN

PAN INDIAN ആകട്ടെ "

News Malayalam 24x7
newsmalayalam.com