ചതിച്ചത് അഭിനയ സിംഹം എംബോളോ; ലോകകപ്പിലെ 'മിസ്റ്റേക്കൺ' സ്വിസ് ട്രാജഡി!

മറ്റൊരു തരത്തിൽ സെമിയിലേക്ക് മുന്നേറാൻ അർജൻ്റീനയ്ക്ക് സഹായകരമായ വിധത്തിൽ വാറിൻ്റെ (VAR) തീരുമാനം പ്രതിഫലിക്കുന്നതും കാണാനായി.
World Cup fans show no love for Breel Embolo after red card for diving against Argentina
Published on
Updated on

കൻസാസ് സിറ്റി: ലോകകപ്പിൽ അർജൻ്റീനയ്ക്ക് എതിരായ മത്സരത്തിൽ സ്വിറ്റ്‌സർലൻഡ് താരം ബ്രീൽ എംബോളോയ്ക്ക് പിണഞ്ഞ അമളിയാണ് സോഷ്യൽ മീഡിയയിൽ വൻ ചർച്ചാ വിഷയം. ഒരു ഫൗൾ അഭിനയമാണ് താരത്തെ കുടുക്കിയത്. 9 മില്യണോളം വരുന്ന ജനതയുടെ ലോകകപ്പ് കിരീട പ്രതീക്ഷകളെ അപ്പാടെ തകിടം മറിക്കുന്ന വിനാശകരമായൊരു പ്രവൃത്തിയായി അത് മാറി. മറ്റൊരു തരത്തിൽ പറഞ്ഞാൽ സെമിയിലേക്ക് മുന്നേറാൻ അർജൻ്റീനയ്ക്ക് സഹായകരമായ വിധത്തിൽ വീഡിയോ അസിസ്റ്റൻ്റ് റഫറിയുടെ ആ തീരുമാനം പ്രതിഫലിക്കുന്നതാണ് കണ്ടത്.

അരങ്ങേറിയത് നാടകീയ സംഭവങ്ങൾ

മത്സരത്തിലെ 72ാം മിനിറ്റിലാണ് ഈ അഭിനയത്തിൻ്റെ പേരിൽ എംബോളോ രണ്ടാം മഞ്ഞ കാർഡും ഒപ്പം റെഡ് കാർഡും വാങ്ങിച്ച് കളത്തിന് പുറത്തുപോയത്. കൃത്യമായി പറഞ്ഞാൽ ഈ സംഭവത്തിന് അഞ്ച് മിനിറ്റ് മുമ്പാണ് മത്സരത്തിൽ സ്വിസ് ടീം സമനില ഗോൾ കണ്ടെത്തിയത്. പത്താം മിനിറ്റിൽ ഗോൾ വഴങ്ങിയിട്ടും അർജൻ്റീനയുടെ ലോകോത്തര നിരയ്‌ക്കെതിരെ പൊരുതാൻ സ്വിസ് ടീം മനോധൈര്യം കാണിച്ചിരുന്നു. എന്നാൽ മത്സരത്തിൽ സമനില ഗോൾ നേടി അർജൻ്റൈൻ ഗോൾമുഖത്ത് സ്വിസ് മുന്നേറ്റനിര ഭീതി വിതയ്ക്കുമ്പോഴാണ് ഈ റെഡ് കാർഡ് പുറത്തുവന്നത്.

BREEL EMBOLO Red Card
World Cup fans show no love for Breel Embolo after red card for diving against Argentina
പ്രതീക്ഷിച്ച പോലെ തന്നെ; സെമി ഫൈനൽ ലൈനപ്പ് എല്ലാം പ്രെഡിക്റ്റബിളായിരുന്നു

സമൂഹമാധ്യമങ്ങളിൽ ഫിഫയ്ക്ക് വിമർശനം

അതേസമയം, മത്സരത്തിൽ സ്വിസ് മുന്നേറ്റങ്ങളുടെ മുനയൊടിക്കുന്ന തീരുമാനമാണ് റഫറിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും സമൂഹമാധ്യമങ്ങളിൽ പല ഭാഗത്ത് നിന്നും വിമർശനം ഉയരുന്നുണ്ട്. ഇതേ ചൊല്ലി കളിക്കാരും റഫറിയും തമ്മിൽ കളത്തിൽ വച്ച് ചൂടേറിയ വാഗ്വാദങ്ങളും ഉയർന്നിരുന്നു. മാച്ചിൻ്റെ അത്യന്തം നിർണായകമായ ആ ഘട്ടത്തിൽ പുറത്താക്കപ്പെട്ടതോടെ കണ്ണീരോടെയാണ് എംബോളോ കളംവിട്ടത്.

ആദ്യം അർജൻ്റൈൻ താരം ലിയാൻഡ്രോ പരേഡസിനെതിരെ ഫീൽഡ് റഫറി കാർഡ് പുറത്തെടുത്തിരുന്നു. മാച്ച് റഫറിയായ ജോവോ പെഡ്രോ സിൽവ പിൻഹീറോ ആണ് മാച്ച് നിയന്ത്രിച്ചത്. എന്നാൽ അതിന് ശേഷം റീപ്ലേകൾ പരിശോധിച്ച് വീഡിയോ അസിസ്റ്റൻ്റ് റഫറിയെടുത്ത തീരുമാനങ്ങളാണ് മത്സരത്തിലൊരു നാടകീയ വഴിത്തിരിവ് സൃഷ്ടിച്ചത്. പരേഡസിന് കാർഡ് കിട്ടാൻ വേണ്ടി എംബോളോ ഫൗൾ അഭിനയിച്ചതാണെന്ന് വീഡിയോ റീപ്ലേകളിൽ നിന്ന് ഫീൽഡ് റഫറി കണ്ട് മനസിലാക്കിയതോടെ സ്വിസ് താരത്തിന് പണി പാലുംവെള്ളത്തിൽ തന്നെ കിട്ടി.

BREEL EMBOLO Red Card
World Cup fans show no love for Breel Embolo after red card for diving against Argentina
THE FINAL WHISTLE | ദിദിയർ ദെഷാംപ്സിൻ്റെ കുട്ടികൾ തീർക്കുന്ന വിസ്മയം

ലോകകപ്പിലെ ഫിഫയുടെ 'മിസ്റ്റേക്കൺ ഐഡൻ്റിറ്റി' ചരിത്രം

ലോകകപ്പിൽ മിസ്റ്റേക്കൺ ഐഡൻ്റിറ്റി അഥവാ സിമുലേഷൻ നിയമത്തിൻ്റെ പേരിൽ രണ്ടാമതും യെല്ലോ കാർഡ് കിട്ടുന്ന നാലാമത്തെ കളിക്കാരനായാണ് എംബോളോ മാറിയത്. ഇതിന് മുമ്പ് ഏറ്റവുമൊടുവിൽ 2006ൽ ബ്രസീലിനെതിരായ മത്സരത്തിൽ ഘാനയുടെ അസമാവോ ഗ്യാന് സമാനമായി ഫൗൾ അഭിനയിച്ചതിൻ്റെ പേരിൽ രണ്ടാം യെല്ലോ കാർഡ് കാണിച്ചിരുന്നു. 2026 ലോകകപ്പിൻ്റെ ഗ്രൂപ്പ് ഘട്ടത്തിലും നേരത്തെ ഫിഫയുടെ മിസ്റ്റേക്കൺ ഐഡൻ്റിറ്റി നിയമത്തിൻ്റെ സമാനമായ ഒരു പ്രയോഗം ഉണ്ടായിരുന്നു. പരാഗ്വെ 4-1ന് അമേരിക്കയോട് പരാജയപ്പെട്ട മത്സരത്തിലാണ് ഫിഫയുടെ വാർ സിസ്റ്റം ഇടപെട്ടത്. വിശദമായ പരിശോധനയുടെ അടിസ്ഥാനത്തിൽ പരാഗ്വേ താരം മിഗുവൽ അൽമിറോണിന് യെല്ലോ കാർഡ് നൽകി.

BREEL EMBOLO Red Card

ബ്രീൽ എംബോളോയുടെ ദുരിതപർവം

ബ്രീൽ എംബോളോയുടെ ഈ ലോകകപ്പ് ഓർമകളുടെ തുടക്കവും തികഞ്ഞ അനിശ്ചിതത്വത്തോടെ തന്നെയായിരുന്നു. വിസ ലഭിക്കുന്നതിലെ കാലതാമസത്തെ തുടർന്ന് സ്വിറ്റ്സർലൻഡ് ടീമിനൊപ്പം കാലിഫോർണിയയിലേക്ക് പറക്കാൻ അയാൾക്ക് കഴിഞ്ഞിരുന്നില്ല. സ്വിസ് ടീമംഗങ്ങളെല്ലാം ലോകകപ്പ് ക്യാംപിലെത്തി വളരെ വൈകിയാണ് എംബോളോയ്ക്ക് കൂടെ ചേരാനായത്. ഞായറാഴ്ച രാവിലെ നടന്ന ക്വാർട്ടർ ഫൈനലിൽ റെഡ് കാർഡിൻ്റെ രൂപത്തിലാണ് നിർഭാഗ്യം അയാളെ തേടിയെത്തിയത്.

BREEL EMBOLO Red Card

സ്വിറ്റ്സർലൻഡിൻ്റെ ഫുട്ബോൾ ചരിത്രത്തിൽ ഏറെ നിർണായകം ആകുമായിരുന്ന ഒരു ഘട്ടത്തിലായി പോയി.. ഓർക്കാപ്പുറത്തെ ഈ തിരിച്ചടി! അതേസമയം, എംബോളോയുടെ ഭാഗത്ത് തന്നെയാണ് തെറ്റെന്നാണ് നല്ലൊരു വിഭാഗം ഫുട്ബോൾ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. താരം നിരാശയുടെ പടുകുഴിയിലാണെന്നും പിന്തുണ പ്രഖ്യാപിക്കുന്നതായും ടീമിലെ സഹതാരങ്ങളും പരിശീലകനും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com