തിരുവനന്തപുരത്തെ 18കാരൻ്റെ കൊലപാതകം: പ്രകോപനമായത് കൂട്ടുകാരെ തടഞ്ഞു വെച്ച പ്രതികളോട് മാറിപ്പോകാൻ പറഞ്ഞത്

പ്രകോപിതരായ പ്രതികൾ കമ്പി പോലുള്ള ആയുധം കൊണ്ട് അലൻ്റെ നെഞ്ചിൽ കുത്തുകയായിരുന്നു
കൊല്ലപ്പെട്ട അലൻ, ആശുപത്രിയിലെത്തിക്കുന്ന ദൃശ്യങ്ങൾ
കൊല്ലപ്പെട്ട അലൻ, ആശുപത്രിയിലെത്തിക്കുന്ന ദൃശ്യങ്ങൾSource: News Malayalam 24x7
Published on
Updated on

തിരുവനന്തപുരം:തിരുവനന്തപുരത്ത് 18കാരനെ കുത്തി കൊലപ്പെടുത്തിയതിന് പ്രകോപനമായത് കൂട്ടുകാരെ തടഞ്ഞുവെച്ച പ്രതികളോട് മാറിപ്പോകാൻ പറഞ്ഞത്. ഇതിലുള്ള വിരോധം മൂലമാണ് കൊലപാതകം നടത്തിയതെന്നും എഫ്ഐആറിൽ. പ്രകോപിതരായ പ്രതികൾ കമ്പി പോലുള്ള ആയുധം കൊണ്ട് അലൻ്റെ നെഞ്ചിൽ കുത്തുകയായിരുന്നു. സ്ഥലത്തെത്തുമ്പോൾ പ്രതികളുടെ കൈയിൽ ആയുധമുണ്ടായിരുന്നതായും പൊലീസ് വെളിപ്പെടുത്തി.

കസ്റ്റഡിയിലെടുത്ത രണ്ട് പ്രതികളുടെയും അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. 3 പേർക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമായി നടന്നുകൊണ്ടിരിക്കുകയാണ്.

കൊല്ലപ്പെട്ട അലൻ, ആശുപത്രിയിലെത്തിക്കുന്ന ദൃശ്യങ്ങൾ
സ്കൂൾ വിദ്യാർഥികൾ തമ്മിലുള്ള തർക്കം പരിഹരിക്കാനെത്തി; തിരുവനന്തപുരം നഗരത്തിൽ 18കാരനെ കുത്തിക്കൊന്നു

സ്കൂൾ കുട്ടികൾ തമ്മിലുണ്ടായ തർക്കം പരിഹരിക്കാനെത്തിയ സമയത്താണ് അലന് കുത്തേറ്റത്. ഇന്നലെ വൈകിട്ട് ആറുമണിയോടെ തൈക്കാട് ക്ഷേത്രത്തിന് പിറകുവശത്ത് വെച്ചായിരുന്നു സംഭവം. കുത്തേറ്റയുടൻ അലനെ കൂട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കാപ്പാ കേസ് പ്രതിയായ ആളാണ് അലനെ കുത്തിയതെന്നാണ് വിവരം.

Related Stories

അട്ടപ്പാടി ഇരട്ടക്കൊലപാതകം: പ്രതി പ്രവത് ദാസ് പശ്ചിമബംഗാളില്‍നിന്ന് പിടിയില്‍; കൊല്ലപ്പെട്ടവര്‍ ഭാര്യയോ, മകളോ അല്ലെന്ന് മൊഴി
'എല്ലാം അവൾക്കു വേണ്ടി', കരുവാറ്റ കൊലപാതകത്തില്‍ കൂസലില്ലാതെ പ്രതികള്‍; മുതിർന്നവരായി പരിഗണിച്ച് വിചാരണ വേണമെന്ന് പൊലീസ്
കരുവാറ്റ കൊലപാതകം: മുത്തച്ഛനെ കൊല്ലാന്‍ പതിമൂന്നുകാരിയുടെ ക്വട്ടേഷന്‍? പ്രായപൂര്‍ത്തിയാകാത്ത നാലുപേര്‍ പിടിയില്‍
നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച പ്രതിയെ വെറുതെവിട്ടു; പ്രതിഷേധം, പൊലീസിനെതിരെ പരാതി
News Malayalam 24x7
newsmalayalam.com