

കൊച്ചി: ട്വൻ്റി ട്വൻ്റി പാർട്ടിയുമായുള്ള ബന്ധം അവസാനിപ്പിച്ച് അഖിൽ മാരാർ. പാർട്ടിയിൽ സംഘടന സ്വാതന്ത്രം ഇല്ലെന്നും അഖിൽ വിമർശനം ഉന്നയിച്ചു. സാബു.എം.ജേക്കബ് തന്നെ ചതിച്ചെന്നും അഖിൽ ആരോപിച്ചു.
തെരഞ്ഞെടുപ്പിന് ബിജെപി നൽകിയ പണം സാബു. എം.ജേക്കബ് സ്ഥാനാർഥികൾക്ക് നൽകിയില്ല. ട്വൻ്റി-ട്വൻ്റിക്കും സാബു. ജേക്കബിനുമെതിരെ ഗുരുതര ആരോപണം ഉന്നയിച്ചാണ് അഖിൽ പാർട്ടി വിട്ടത്. മുഖ്യമായും സാമ്പത്തിക ആരോപണം തന്നെയാണ് അഖിൽ മാരാർ ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് പ്രവർത്തനങൾക്കായി ബിജെപി നേതൃത്വം നൽകിയ 40 കോടിയോളം രൂപ സാബു ജേക്കബ് ഒറ്റയ്ക്കെടുത്തതായി അഖിൽ മാരാർ പറഞ്ഞു
സീറ്റ് വാഗ്‌ദാനം മുതൽ തന്നോട് അതീതി കാട്ടുകയായിരുന്നു. സ്വതന്ത്രനായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അഖിൽ മാരാർ പറഞ്ഞു. അതേ സമയം അഖിൽ മാരാരുടെ ആരോപണങ്ങൾ തള്ളി ട്വൻ്റി ട്വൻ്റി നേതാവും നടിയുമായ ലക്ഷ്മി പ്രിയ രംഗത്തെത്തി. അഖിൽ പലതവണ പാർട്ടികൾ മാറിയിട്ടുള്ള ആളാണ്. ഇനി ലക്ഷ്യം ടിവികെ പോലുള്ള പാർട്ടികളാകുമെന്നും ലക്ഷ്മി പ്രിയ ന്യൂസ് മലയാളത്തോട് പറഞ്ഞു