അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് വീണ്ടും മരണം; മരിച്ചത് 57കാരനായ ആറ്റിങ്ങൽ സ്വദേശി

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു ഇയാൾ
മരിച്ച ആറ്റിങ്ങൽ സ്വദേശി
മരിച്ച ആറ്റിങ്ങൽ സ്വദേശിSource: News Malayalam 24x7
Published on
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ 57കാരനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു ഇയാൾ.

കാലിന് പരിക്കേറ്റതിനെ തുടർന്നാണ് ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഒരാഴ്ച മുൻപ് പനി പിടിപ്പെടുകയും തുടർന്ന് നടത്തിയ പരിശോധനയില്‍ അമീബിക് മസ്‌തിഷ്കജ്വരം സ്ഥിരീകരിക്കുകയും ചെയ്തു. രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല.

മരിച്ച ആറ്റിങ്ങൽ സ്വദേശി
ശുചീകരണ തൊഴിലാളികളുടേത് പിൻവാതിൽ നിയമനമെന്ന് പ്രതിപക്ഷം; നടന്നത് മുൻവാതിൽ നിയമനമെന്ന് ഡെപ്യൂട്ടി മേയർ: കോഴിക്കോട് കോർപ്പറേഷൻ കൗൺസിലിൽ ബഹളം

കൊച്ചിയിലും അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്തിരുന്നു. ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ ഇടപ്പള്ളിയിലാണ് താമസം. രോഗി നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വിദഗ്ധ പരിശോധനയ്ക്കായി സാമ്പിൾ അയച്ചിട്ടുണ്ട്.

അതേസമയം, അമീബിക് മസ്തിഷ്ക ജ്വരത്തിൻ്റെ വ്യാപനത്തെക്കുറിച്ച് സംസ്ഥാന ആരോഗ്യ വകുപ്പും ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയും സംയുക്തമായി നടത്തുന്ന പഠനം കോഴിക്കോട് തുടങ്ങി. ജില്ലയിൽ കഴിഞ്ഞ ‍ജൂലൈ മുതൽ ഓക്ടോബർ വരെ റിപ്പോർട്ട് ചെയ്ത 15 കേസുകളാണ് സംഘം പഠനവിധേയമാക്കുന്നത്.

മരിച്ച ആറ്റിങ്ങൽ സ്വദേശി
കൊച്ചി കോർപ്പറേഷനിൽ വൻ ട്വിസ്റ്റ്; ഇടതുമുന്നണി സ്വതന്ത്രൻ ടി.കെ. അഷ്റഫ് യുഡിഎഫിലേക്ക്; മുസ്ലീം ലീഗ് സ്ഥാനാർഥിയായി കളത്തിലിറങ്ങും

പഠന സംഘം ഓമശ്ശേരി, അന്നശ്ശേരി, വെള്ളിപറമ്പ് എന്നിവിടങ്ങളിലെ രോഗികളുടെ വീടും പരിസരവും സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. ഐസിഎംആർ ടീം അംഗങ്ങൾ, എൻഐഇ ടീം അംഗങ്ങൾ, മെഡിക്കൽ കോളേജ് കമ്യൂണിററി മെഡിസിൻ ഡോക്ടർമാർ, ജില്ലാ മെഡിക്കൽ സർവൈലൻസ് ഓഫിസർ, എപ്പിഡെമിയോളജിസ്‌റ്റുകൾ എന്നിവരാണു സംഘത്തിലുളളത്. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. കെ.ജി. സജിത്കുമാർ സംഘത്തെ അനുഗമിച്ചു. തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളിലും പഠനം നടത്തും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com