തൃശൂര്‍ വെടിക്കെട്ട് ദുരന്തം: ചികിത്സയിലുള്ള ഒരാള്‍ കൂടി മരിച്ചു, മരണ സംഖ്യ 16 ആയി

മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഉണ്ണികൃഷ്ണൻ ആണ് മരിച്ചത്
Fireworks accidents that shook Kerala
കേരളത്തെ വിറപ്പിച്ച വെടിക്കെട്ട് അപകടങ്ങൾ; ഇന്നും തീരാനോവായ 500 ഓളം ജീവനുകൾ
Published on
Updated on

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഉണ്ണികൃഷ്ണൻ ആണ് മരിച്ചത്. എടപ്പാൾ സ്വദേശിയാണ് ഉണ്ണികൃഷ്ണൻ. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി.

ഏപ്രിൽ 21ന് ഉച്ചയ്ക്ക് ശേഷമാണ് മുണ്ടത്തിക്കോട് പടക്കപ്പുരയിൽ വൻ സ്ഫോടനം ഉണ്ടായത്. തൃശൂർ പൂരത്തിൻ്റെ ഭാഗമായി തിരുവമ്പാടിക്ക് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്ന സ്ഥലത്തായിരുന്നു സ്ഫോടനം ഉണ്ടായത്. 34 പേരാണ് അപകട സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നതെന്നാണ് ഡിജിപി റവാഡ ചന്ദ്രശേഖർ വ്യക്തമാക്കിയത്. വെടിക്കെട്ട് അപകടത്തെ സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്നും അന്വേഷണ ചുമതല ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ക്ക് ആയിരിക്കുമെന്നും സർക്കാർ അറിയിച്ചിരുന്നു.

Fireworks accidents that shook Kerala
തൃശൂര്‍ വെടിക്കെട്ട് ദുരന്തം: ചൂട് കാരണമല്ലെന്ന് പെസോ, അളവില്‍ കൂടുതല്‍ കരിമരുന്ന് കൈകാര്യം ചെയ്തതായി സംശയം

അതേസമയം, വെടിക്കെട്ട് അപകടം ചൂട് കാരണമല്ലെന്നായിരുന്നു പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ്റെ (പെസോ) പ്രാഥമിക വിലയിരുത്തൽ. അളവിൽ കൂടുതൽ കരിമരുന്ന് കൈകാര്യം ചെയ്തിട്ടുണ്ടെന്ന് സംശയമുണ്ടെന്നും പടക്ക നിർമാണത്തിലെ പരിചയ കുറവ് ഉള്ളവർ ഉണ്ടാകാം എന്നു‌മാണ് പെസോ വിലയിരുത്തിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com