ദഫ്‌മുട്ട് പരിശീലനത്തിനിടെ തർക്കം; കണ്ണൂരിൽ പ്ലസ് വൺ വിദ്യാർഥിക്ക് ക്രൂരമർദനം

പെരിങ്ങത്തൂർ എൻഎഎം ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിക്കാണ് മർദനമേറ്റത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Malabar routes
Published on
Updated on

കണ്ണൂ‍ർ: ദഫ്‌മുട്ട് പരിശീലനത്തിനിടെയുണ്ടായ തർക്കത്തിൽ പ്ലസ് വൺ വിദ്യാർഥിക്ക് മർദനം. പെരിങ്ങത്തൂർ എൻഎഎം ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥി അമൻ നിയാസിനാണ് മർദനമേറ്റത്. അമൻ നിയാസിൻ്റെ കണ്ണിനും കൺപോളക്കും ഗുരുതര പരുക്കേറ്റു.

പ്രതീകാത്മക ചിത്രം
പലസ്തീൻ ഐക്യദാർഢ്യ മൈം: ഇടപെട്ട് വിദ്യാഭ്യാസ മന്ത്രി; റിപ്പോർട്ട് തേടി, വിദ്യാർഥികൾക്ക് വീണ്ടും അവസരം

കാട്ടുപുനത്തിൽ ഷംസുദീന്റെ മകനാണ് അമൻ നിയാസ്. പ്ലസ് ടു വിദ്യാർഥി ദഫ്മുട്ടിന് ഉപയോഗിക്കുന്ന സ്റ്റീൽ പ്ലേറ്റ് ഉപയോഗിച്ച് മർദിച്ചെന്നാണ് ആരോപണം. അമൽ ധരിച്ചിരുന്ന കണ്ണട തകർന്നാണ് പരുക്കേറ്റത്. വിദ്യാർഥിയെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദഫ്മുട്ട് പരിശീലനത്തിനിടെ ഉണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് രക്ഷിതാക്കൾ അറിയിച്ചു. പൊലീസിലും സ്‌കൂൾ അധികൃതർക്കും പരാതി നൽകുമെന്ന് മർദനമേറ്റ കുട്ടിയുടെ പിതാവിന്റെ സഹോദരൻ പറഞ്ഞു.

News Malayalam 24x7
newsmalayalam.com