കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി; പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകാത്തതിനെതിരെ കോടതിയലക്ഷ്യ നടപടി

വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐഎഎസ് നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവ്
കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി; പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകാത്തതിനെതിരെ കോടതിയലക്ഷ്യ നടപടി
Published on
Updated on

കൊച്ചി: കശുവണ്ടി വികസന കോർപറേഷൻ അഴിമതിയിൽ പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചതിൽ വ്യവസായ വകുപ്പ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി. കോടതി അലക്ഷ്യക്കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷൻ അനുമതി നിഷേധിച്ച ഉത്തരവ് സിംഗിൾ ബെഞ്ച് റദ്ദാക്കി. വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐഎഎസ് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

കശുവണ്ടി ഇറക്കുമതിയിൽ ടെൻഡർ നടപടിയിൽ കൃത്രിമം കാണിച്ചു എന്ന് സിബിഐ കണ്ടെത്തിയിരുന്നു. എൺപത് കോടിയുടെ അഴിമതിയാണ് കണ്ടെത്തിയത്. ഇതിൽ അന്നത്തെ കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാനായ ആർ. ചന്ദ്ര ശേഖരനെതിരെയും മുൻ എംഡി കെ.എ. രതീഷിനെതിരെയും പ്രോസിക്യൂഷൻ അനുമതി ആവശ്യപ്പെട്ട് സിബിഐ സർക്കാരിനെ സമീപിച്ചെങ്കിലും തുടർച്ചയായി അനുമതി നിഷേധിക്കുകയായിരുന്നു. പ്രോസിക്യൂഷൻ അനുമതിക്കുള്ള തെളിവുകൾ ഇല്ലെന്നാണ് സർക്കാർ വാദം.

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി; പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകാത്തതിനെതിരെ കോടതിയലക്ഷ്യ നടപടി
രാഹുൽ മാങ്കൂട്ടത്തിലിനെ തിരിച്ചെടുക്കുന്ന കാര്യം പാർട്ടി തീരുമാനിക്കും: അബിൻ വർക്കി

പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകാതെ പ്രതികളെ സംരക്ഷിക്കുന്നതിനെതിരെ ഹൈക്കോടതി സർക്കാരിനെതിരെ നേരത്തെ രൂക്ഷ വിമർശനം നടത്തിയിരുന്നു. അഴിമതിക്കാരെ സർക്കാർ സംരക്ഷിക്കുകയാണെന്ന് ഉത്തരവിൽ രേഖപ്പെടുത്തേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി; പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകാത്തതിനെതിരെ കോടതിയലക്ഷ്യ നടപടി
പോളിങ് ബൂത്തിലെ പ്രതിഷേധം; അരൂരിലെ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരെ കേസെടുത്ത് പൊലീസ്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com