ദീപക്കിൻ്റെ മരണം: ഷിംജിതയ്ക്ക് ജാമ്യം അനുവദിച്ച് കോടതി

കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്
ദീപക്കിൻ്റെ മരണം: ഷിംജിതയ്ക്ക് ജാമ്യം അനുവദിച്ച് കോടതി
Source: News Malayalam 24x7
Published on
Updated on

കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിതയ്ക്ക് ജാമ്യം അനുവദിച്ച് കോടതി. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ കഴിഞ്ഞ ദിവസം വിശദമായ വാദം കേട്ട കോടതി ഇന്ന് വിധി പ്രഖ്യാപനത്തിനായി ഹർജി മാറ്റുകയായിരുന്നു.

ഡിജിറ്റൽ ഡീവൈസുകളുടെ ഫോറെൻസിക് പരിശോധന ഫലം ലഭിക്കുന്നത് വരെ ജാമ്യം അനുവദിക്കരുതെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്. എന്നാൽ ബസിൽ ലൈംഗികാതിക്രമം നടന്നെന്ന വാദമാണ് പ്രതിഭാഗം കോടതിൽ ഉന്നയിച്ചത്. യുവതിയുടെ മാനസിക പീഡനവും ഭീഷണിയുമാണ് ദീപക്കിനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് കുടുംബവും പറയുന്നത്.

ദീപക്കിന്റെ മരണത്തിൽ കുടുംബം നൽകിയ പരാതിയിലാണ് ഷിംജിതയെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ദീപക് ജീവനൊടുക്കാൻ കാരണം ഷിംജിത ഇൻസ്റ്റഗ്രാമിൽ ദൃശ്യങ്ങൾ സഹിതം ഉന്നയിച്ച ആരോപണങ്ങളാണെന്നായിരുന്നു കുടുംബത്തിന്റെ പരാതി. യുവതിയുടെ മാനസിക പീഡനവും, ഭീഷണിയുമാണ് ദീപക്കിനെ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നും കുടുംബം ആരോപിക്കുന്നുണ്ട്.

ദീപക്കിൻ്റെ മരണം: ഷിംജിതയ്ക്ക് ജാമ്യം അനുവദിച്ച് കോടതി
പരാതിക്കാരിയെ അധിക്ഷേപിച്ച കേസ്: ദീപ ജോസഫിന്റെ ഹർജി തള്ളി സുപ്രീം കോടതി; നിങ്ങളൊരു അഭിഭാഷകയല്ലേ എന്നും വിമർശനം

പയ്യന്നൂരിലെ ബസ് യാത്രക്കിടെ ലൈംഗിക അതിക്രമം നേരിടേണ്ടി വന്നുവെന്ന് ചൂണ്ടിക്കാട്ടി ഷിംജിത ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. ഒരു ദിവസം കൊണ്ട് തന്നെ ആ വീഡിയോ 23 ലക്ഷം പേരാണ് കണ്ടത്. ഇത് പ്രചരിച്ചതോടെയാണ് ദീപക്ക് ആത്മഹത്യ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ബസിലെ സിസിടിവി ദ്യശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു. യാത്രയ്ക്കിടെ ഉപദ്രവിച്ചെന്ന് ആരും പരാതി പറഞ്ഞില്ലെന്ന് ജീവനക്കാരും പ്രതികരിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com