സംസ്ഥാനം പേമാരിയിൽ മുങ്ങുമ്പോൾ വിരുന്നും ഹെലിക്കോപ്റ്റർ യാത്രയും; മുഖ്യമന്ത്രിക്കെതിരെ വിമർശനം ശക്തമാകുന്നു

മുഖ്യമന്ത്രി പട്ടിണി കിടക്കണോ എന്ന ന്യായീകരണവുമായി പൊന്നാനി എംഎൽഎ കെപി നൗഷാദ് അലി
സംസ്ഥാനം പേമാരിയിൽ മുങ്ങുമ്പോൾ വിരുന്നും ഹെലിക്കോപ്റ്റർ യാത്രയും; മുഖ്യമന്ത്രിക്കെതിരെ വിമർശനം ശക്തമാകുന്നു
Published on
Updated on

തിരുവനന്തപുരം: സംസ്ഥാനം പേമാരിയിൽപ്പെട്ട് വലയുമ്പോൾ വിരുന്നിൽ പങ്കെടുത്തതിലും ഹെലികോപ്റ്റർ ഉപയോഗിച്ചതിലും മുഖ്യമന്ത്രി വി ഡി സതീശനെതിരെ വിമർശനം ശക്തമാകുന്നു. മുഖ്യമന്ത്രിയുടെ അനവസരത്തിലുള്ള നടപടികളെ സിപിഐഎം കടുത്തഭാഷയിൽ വിമർശിച്ചു. കേരളം വെള്ളത്തിലും മുഖ്യമന്ത്രി വിരുന്നിലുമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി. വിരുന്നിന്റെ ദൃശ്യങ്ങൾ പങ്കുവച്ചു മറ്റു നേതാക്കളും ചോദ്യങ്ങളുമായി രംഗത്തുവന്നു. മുഖ്യമന്ത്രിയുടെ പ്രവൃത്തികൾക്കെതിരെ സമൂഹമാധ്യമങ്ങളിലും വിമർശനം കടു ക്കുന്നതിനിടെ മഴക്കാലത്ത് മുഖ്യമന്ത്രി പട്ടിണി കിടക്കണോ എന്ന ന്യായീകരണവുമായി പൊന്നാനി എംഎൽഎ കെപി നൗഷാദ് അലി രംഗത്തുവന്നു.

സംസ്ഥാനം പേമാരിയിൽ മുങ്ങുമ്പോൾ വിരുന്നും ഹെലിക്കോപ്റ്റർ യാത്രയും; മുഖ്യമന്ത്രിക്കെതിരെ വിമർശനം ശക്തമാകുന്നു
കനത്തമഴ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കഴിഞ്ഞ ദിവസം രാത്രിയാണ് ഇടുക്കി, കോട്ടയം ജില്ലകളിൽ ഉരുൾപൊട്ടിയതും പത്തനംതിട്ട റാന്നി വെള്ളത്തിൽ മുങ്ങിയതും. അതിനു തൊട്ടു മുൻപുള്ള പകലായിരുന്നു ഭാര്യാപിതാവിനെ കാണാൻ മുഖ്യമന്ത്രിയുടെ ഹെലിക്കോപ്പ്റ്റർ യാത്ര. തിരുവനന്തപുരത്തു നിന്ന് കൊച്ചിലെത്തിയെങ്കിലും മോശം കാലാവസ്ഥയെ തുടർന്ന് മുഖ്യമന്ത്രിക്ക് ഇറങ്ങാൻ ആയില്ല. മുഖ്യമന്ത്രിക്ക് തിരിച്ചു പറക്കേണ്ടിവന്നത് വാർത്ത ആയതോടെയാണ് ഹെലികോപ്റ്റർ യാത്ര പുറംലോകം അറിഞ്ഞത്. വ്യക്തിപരമായ ആവശ്യത്തിന് ഹെലികോപ്റ്റർ ഉപയോഗിച്ചതിന് പുറമെ മോശം കാലാവസ്ഥ ആണെന്ന് സ്വന്തം അനുഭവത്തിൽ ബോധ്യപ്പെട്ടിട്ടും ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ മുഖ്യമന്ത്രി മഴക്കെടുതി നേരിടാൻ എന്തു മുന്നൊരുക്കം നടത്തി എന്ന ചോദ്യമാണ് ഇതോടെ ഉയർന്നത്.

2018 ആവർത്തിക്കുമോ എന്ന ആശങ്കയിലൂടെയായിരുന്നു ഇന്നലെ പകൽ കേരളം കടന്നു പോയത്. റാന്നിക്ക് പുറമെ ആറന്മുളയിലും പാലായിലും അടക്കം സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും വെള്ളകയറി. ജനങ്ങൾ കൈയ്യിൽ കിട്ടിയ സാധനങ്ങളുമായി സുരക്ഷിത കേന്ദ്രങ്ങളിൽ അഭയം തേടി. ഇതിനു പിന്നാലെ പൊന്നാനി എംഎൽഎ കെപി നൗഷാദ് അലിക്കൊപ്പം മുഖ്യമന്ത്രി വിരുന്നിൽ പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതോടെ മുഖ്യമന്ത്രിക്കെതിരായ വിമർശനം കടുപ്പിച്ച് പ്രതിപക്ഷം രംഗത്തുവന്നു. മുഖ്യമന്ത്രി വിരുന്നിൽ പങ്കെടുക്കുമ്പോൾ ജനങ്ങൾ പ്രാണ ഭയത്തിൽ ആയിരുന്നുവെന്നും ദുരന്തനിവാരണ മുന്നൊരുക്കത്തിൽ പാളിച്ച ഉണ്ടായതായും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആരോപിച്ചു.

സംസ്ഥാനം പേമാരിയിൽ മുങ്ങുമ്പോൾ വിരുന്നും ഹെലിക്കോപ്റ്റർ യാത്രയും; മുഖ്യമന്ത്രിക്കെതിരെ വിമർശനം ശക്തമാകുന്നു
ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ ഒരുകൂട്ടം മനുഷ്യർ; പേമാരിയിൽ വിറങ്ങലിച്ച് നാട്

നാട് ദുരിതത്തിൽ മുങ്ങുമ്പോൾ സൽക്കാരത്തിൽ പങ്കെടുത്തത് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് വിരുന്നിന്റെ ദൃശ്യങ്ങൾ പങ്കുവച്ച എ എ റഹീം എം പി കുറ്റപ്പെടുത്തി. ഒരു മുഖ്യമന്ത്രി ചെയ്യേണ്ട കാര്യം അല്ല വി ഡി സതീശൻ ചെയ്തതെന്നും റോം കത്തിയെരിയുമ്പോൾ മുഖ്യമന്ത്രി വിരുന്നിന് പോയതായും വി ശിവൻകുട്ടി വിമർശിച്ചു. മറ്റെല്ലാം മാറ്റിവച്ച് ദുരന്ത സ്ഥലത്ത് പോകേണ്ടതായിരുന്നു അതിനുപകരം ചിക്കൻ മട്ടനും ആണോ പ്രാധാന്യം കൊടുക്കേണ്ടതെന്നും വിമർശനത്തിൽ പറയുന്നു. പ്രതിപക്ഷം ആക്രമണം കടുപ്പിക്കുന്നതിടെ മുഖ്യമന്ത്രിയെ ന്യായീകരിച്ചു പൊന്നാനി എംഎൽഎ കെപി നൗഷാദ് അലി രംഗത്തുന്നു. മഴക്കാലത്ത് മുഖ്യമന്ത്രിക്ക് എവിടെയും പോകാൻ പാടില്ലെന്നോ ഉച്ച ഭക്ഷണം കഴിക്കാൻ പാടില്ലെന്നോ ഇല്ലെന്നായിരുന്നു പ്രതികരണം. ഇത്‌ രാഷ്ട്രീയമാണെന്നും വിഷയം വഴി തിരിച്ച് വിടുകയാണെന്നും നൗഷാദ് അലി ആരോപിച്ചു. സാമൂഹിക മാധ്യമങ്ങളിലും മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ കടുത്ത വിമർശനം തുടരുകയാണ്.

News Malayalam 24x7
newsmalayalam.com