'സ്കൂൾ മാനേജർക്ക് ഗുരുതര വീഴ്ച'; കൊട്ടാരക്കര സ്കൂളിലെ ചുരിദാർ വിവാദത്തിൽ വിദ്യാഭ്യാസ വകുപ്പിൻ്റെ കണ്ടെത്തൽ

വസ്ത്രധാരണത്തിൻ്റെ പേരിൽ പ്രധാനാധ്യാപികയെ മാറ്റി നിർത്തി എന്നും കെഇആർ ചട്ടങ്ങളുടെ ലംഘനമാണ് സംഭവിച്ചതെന്നും കണ്ടെത്തൽ...
'സ്കൂൾ മാനേജർക്ക് ഗുരുതര വീഴ്ച'; കൊട്ടാരക്കര സ്കൂളിലെ ചുരിദാർ വിവാദത്തിൽ വിദ്യാഭ്യാസ വകുപ്പിൻ്റെ കണ്ടെത്തൽ
Source: News Malayalam 24x7
Published on
Updated on

കൊല്ലം: കൊട്ടാരക്കര സ്കൂളിലെ ചുരിദാർ വിവാദത്തിൽ സ്കൂൾ മാനേജർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് വിദ്യാഭ്യാസ വകുപ്പിൻ്റെ കണ്ടെത്തൽ. വസ്ത്രധാരണത്തിൻ്റെ പേരിൽ പ്രധാനാധ്യാപികയെ മാറ്റി നിർത്തി എന്നും കെഇആർ ചട്ടങ്ങളുടെ ലംഘനമാണ് സംഭവിച്ചതെന്നും കണ്ടെത്തൽ. മൂന്ന് ദിവസത്തിനകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ മാനേജർക്ക് ഡിഡിഇ നോട്ടീസ് നൽകി.

കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുന്നുവെന്ന് അധ്യാപിക സിന്ധു നായർ ന്യൂസ് മലയാളത്തോട് പറഞ്ഞിരുന്നു. ചുരിദാർ ധരിച്ചു വരരുതെന്ന് മുൻപും മാനേജർ തന്നോട് പറഞ്ഞിട്ടുണ്ട്. സ്കൂൾ മാനേജർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണം. സ്കൂളിൽ ജോലി ചെയ്യാൻ ഭയമെന്നും സ്വസ്ഥമായി ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കി തരണമെന്നും സിന്ധു എസ്. നായർ ന്യൂസ് മലയാളത്തോട് പറഞ്ഞു.

'സ്കൂൾ മാനേജർക്ക് ഗുരുതര വീഴ്ച'; കൊട്ടാരക്കര സ്കൂളിലെ ചുരിദാർ വിവാദത്തിൽ വിദ്യാഭ്യാസ വകുപ്പിൻ്റെ കണ്ടെത്തൽ
"കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുന്നു, സ്കൂളിൽ ജോലി ചെയ്യാൻ ഭയം"; ചുരിദാർ ധരിച്ചെത്തിയത് വിലക്കിയ സംഭവത്തിൽ പ്രതികരിച്ച് അധ്യാപിക

അധ്യാപികയ്ക്ക് സ്കൂളിൽ വിലക്കേർപ്പെടുത്തിയ സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് കൊട്ടാരക്കര പൊലീസ് കേസെടുത്തത്. അധ്യാപികയെ അന്യായമായി തടഞ്ഞു വച്ചതിന് സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരൻ ശശാങ്കനെതിരെയാണ് കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ സെക്യൂരിറ്റി ജീവനക്കാരൻ ശശാങ്കനെ പിരിച്ചുവിട്ടു. കുട്ടികളുടെയും അധ്യാപകരുടെയും മുന്നിൽ അധ്യാപികയുടെ അന്തസിന് ഹാനി വരുത്തിയെന്നാണ് എഫ്ഐആറിലുള്ളത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com