പാലക്കാട് ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: സസ്പെൻഷനിലായിരുന്ന പ്രധാനധ്യാപികയെ തിരിച്ചെടുത്തു

ഇവർ കുട്ടികളെ മൊഴി മാറ്റാൻ പ്രേരിപ്പിക്കുമെന്നും, അന്വേഷണം പൂർത്തിയാകുന്നത് വരെ പ്രധാനധ്യാപികയെ മാറ്റി നിർത്തണമെന്നുമാണ് കുടുംബത്തിൻ്റെ ആവശ്യം
മരിച്ച അർജുൻ, അർജുൻ്റെ ബന്ധു
മരിച്ച അർജുൻ, അർജുൻ്റെ ബന്ധുSource: News malayalam 24x7
Published on

പാലക്കാട്: കണ്ണാടി ഹയർസെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസുകാരൻ ജീവനൊടുക്കിയതിൽ നടപടി നേരിട്ട പ്രധാന അധ്യാപികയെ ജോലിയിലേക്ക് തിരിച്ചെടുത്തു. ഡിഇഒ യുടെ നടപടി പ്രകാരമാണ് പ്രധാനാധ്യാപിക ലിസിയെ തിരിച്ചെടുത്തത്. നടപടി ക്രമങ്ങൾ പാലിക്കാതെയാണ് തിരിച്ചെടുത്തതെന്നാണ് മരിച്ച അർജുന്റെ കുടുംബത്തിന്റെ ആരോപണം.

പ്രധാനധ്യാപിക ജോലിയിൽ പ്രവേശിച്ചത് തുടരന്വേഷണത്തെ ബാധിക്കുമെന്ന് അർജുൻ്റെ മാതാപിതാക്കൾ പറയുന്നു. ഇവർ കുട്ടികളെ സ്വാധീനിച്ച് മൊഴി മാറ്റുമെന്നും, അന്വേഷണം പൂർത്തിയാകുന്നത് വരെ പ്രധാനധ്യാപികയെ മാറ്റി നിർത്തണമെന്നുമാണ് ഡിഡിഇക്ക് സമർപ്പിച്ച നിവേദനത്തിൽ കുടുബം പറയുന്നുത്.

മരിച്ച അർജുൻ, അർജുൻ്റെ ബന്ധു
അങ്കമാലിയിലെ പിഞ്ചുകുഞ്ഞിൻ്റെ കൊലപാതകം: "കുടുംബത്തോട് ദേഷ്യം തോന്നിയപ്പോൾ കുഞ്ഞിനെ കൊന്നു"; കുറ്റം സമ്മതിച്ച് അമ്മൂമ്മ

ഒക്ടോബർ 15നാണ് കണ്ണാടി ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായ അർജുനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. പിന്നാലെ ക്ലാസ് അധ്യാപിക അർജുനെ നിരന്തരം മാനസികമായി പീഡിപ്പിക്കാറുണ്ടെന്ന പരാതിയുമായി കുടുംബം രംഗത്തെത്തി.

ഇൻസ്റ്റഗ്രാമിൽ കുട്ടികൾ തമ്മിൽ മെസേജ് അയച്ചതിന് ക്ലാസ് അധ്യാപിക ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. മെസേജ് അയച്ചതിന് പിന്നാലെ അർജുനോട് അധ്യാപിക സൈബർ സെല്ലിൽ പരാതി നൽകുമെന്ന് പറഞ്ഞു. ഇവർ കുട്ടിയെ ജയിലിലടക്കുമെന്ന് പറഞ്ഞതായും പരാതിയിൽ കുടുംബം ആരോപിച്ചിരുന്നു.

മരിച്ച അർജുൻ, അർജുൻ്റെ ബന്ധു
തിമിംഗലങ്ങളെയും ഡോൾഫിനുകളെയും ശബ്ദത്തിലൂടെ നിരീക്ഷിക്കാം; ആഗോള മറൈൻ സിംപോസിയത്തിൽ ചർച്ചയായി പുതിയ ഗവേഷണരീതി

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

Related Stories

No stories found.
News Malayalam 24x7
newsmalayalam.com