കെ.സി. വേണുഗോപാൽ ഡോക്യുമെൻ്ററിക്ക് തടയിട്ട് ഹൈക്കമാൻഡ്; 'റിയൽ ലീഡർ' ഉടൻ പുറത്തിറക്കേണ്ടെന്ന് നിർദേശം

മുഖ്യമന്ത്രി വിവാദം കത്തി പടരുന്ന സാഹചര്യത്തിലാണ് ഹൈക്കമാൻഡ് തീരുമാനം
കെ.സി. വേണുഗോപാൽ ഡോക്യുമെൻ്ററിക്ക് തടയിട്ട് ഹൈക്കമാൻഡ്; 'റിയൽ ലീഡർ' ഉടൻ പുറത്തിറക്കേണ്ടെന്ന് നിർദേശം
Published on
Updated on

ഡൽഹി: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ വാഴ്ത്തുന്ന "റിയൽ ലീഡർ" ഡോക്യുമെൻ്ററി ഇപ്പോൾ പുറത്തിറക്കേണ്ടതില്ലെന്ന് തീരുമാനം. ഹൈക്കമാൻഡ് ഇടപെട്ടതിന് പിന്നാലെയാണ് നടപടി. മുഖ്യമന്ത്രി വിവാദം കത്തി പടരുന്ന സാഹചര്യത്തിലാണ് ഹൈക്കമാൻഡ് തീരുമാനം. 10 ദിവസം മുമ്പ് കെ.സിയെ വച്ച് ആലപ്പുഴയിസും കണ്ണൂരുമായി ഡോക്യുമെൻ്ററിയുടെ ചിത്രീകരണം പൂർത്തിയാക്കിയിരുന്നു.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ പ്രവചനങ്ങൾ യുഡിഎഫിന് അനുകൂലമായതോടെ കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം രൂക്ഷമാവുകയാണ്. വോട്ടെണ്ണൽ കാത്തുനിൽക്കാതെ തന്നെ പാർട്ടിയിലെ പ്രമുഖ നേതാക്കൾക്കായി അണികൾ രംഗത്തെത്തിക്കഴിഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രധാനമായും ഉയർന്നു കേൾക്കുന്നത്.

കെ.സി. വേണുഗോപാൽ ഡോക്യുമെൻ്ററിക്ക് തടയിട്ട് ഹൈക്കമാൻഡ്; 'റിയൽ ലീഡർ' ഉടൻ പുറത്തിറക്കേണ്ടെന്ന് നിർദേശം
ഇവിഎമ്മിൽ തട്ടിപ്പ് നടത്താൻ ശ്രമമെന്ന് മമത; ബംഗാളിൽ സ്‌ട്രോങ് റൂം തുറക്കുന്ന ദൃശ്യങ്ങൾ പുറത്ത് വിട്ട് ടിഎംസി

എക്സിറ്റ് പോളുകളിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ പേർ പിന്തുണച്ചത് വി.ഡി. സതീശനെയാണ്. തെരഞ്ഞെടുപ്പ് കാലത്ത് ഇടതുപക്ഷം സതീശനെ ലക്ഷ്യം വച്ചത് കോൺഗ്രസ് പ്രവർത്തകർക്കിടയിൽ അദ്ദേഹത്തിന് ഒരു 'രക്ഷകൻ' പരിവേഷം നൽകിയിരുന്നു. സ്ഥാനാർഥി നിർണയത്തിലും പ്രചാരണത്തിലും കെ.സി. വേണുഗോപാൽ വഹിച്ച പങ്ക് എടുത്തുപറഞ്ഞാണ് അദ്ദേഹത്തിന്റെ അനുയായികൾ രംഗത്തുള്ളത്. അതേസമയം, ദീർഘകാലത്തെ ഭരണപരിചയവും മുന്നണി നേതാക്കളുമായുള്ള അടുത്ത ബന്ധവുമാണ് രമേശ് ചെന്നിത്തലയുടെ കരുത്ത്. അദ്ദേഹത്തിന്റെ ജീവിതം ആസ്പദമാക്കിയുള്ള എഐ വീഡിയോകളും സോഷ്യൽ മീഡിയയിൽ സജീവമാണ്.

മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം ഇതിനോടകം തന്നെ തെരുവിലേക്ക് പടർന്നിട്ടുണ്ട്. വി.ഡി. സതീശനെതിരെ എറണാകുളം ഡിസിസി ഓഫീസിന് മുന്നിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. സതീശൻ പിആർ വർക്ക് അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി കസേര സ്വപ്നം കാണേണ്ടെന്നും പോസ്റ്ററുകൾ പരിഹസിക്കുന്നു. എന്നാൽ ഇത്തരം ചർച്ചകൾ അവസാനിപ്പിക്കണമെന്ന് കെ. മുരളീധരൻ ഉൾപ്പെടെയുള്ള നേതാക്കൾ ആവശ്യപ്പെട്ടു. ഹൈക്കമാൻഡ് ആണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും പോസ്റ്റർ ഒട്ടിക്കുന്നവർ യഥാർത്ഥ പ്രവർത്തകരല്ലെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം യുഡിഎഫിന് അനുകൂലമായാൽ കർണാടകയെക്കാൾ സങ്കീർണ്ണമായ ഒരു സാഹചര്യമായിരിക്കും കേരളത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് നേരിടേണ്ടി വരിക. പ്രധാന സഖ്യകക്ഷിയായ മുസ്ലിം ലീഗിന്റെ നിലപാടും ഈ തീരുമാനത്തിൽ നിർണ്ണായകമാകും. അതേസമയം, എക്സിറ്റ് പോളുകൾ തള്ളിക്കളയുന്ന ഇടത് മുന്നണി വോട്ടെണ്ണൽ കഴിയുന്നതോടെ കോൺഗ്രസിന്റെ ഈ ചർച്ചകൾ അപ്രസക്തമാകുമെന്ന വിശ്വാസത്തിലാണ്.

News Malayalam 24x7
newsmalayalam.com