ശ്രീരഞ്ജിനി
KERALA
ജീവൻ കൊടുത്ത സ്നേഹം; ഇത് അപരിചിതയായ കുഞ്ഞിന് കരൾ പകുത്തു നൽകിയ ശ്രീരഞ്ജിനിയുടെ കഥ
തുള്ളി മരുന്ന് വിതരണത്തിന് പോയപ്പോഴാണ് അവിടെ കരൾരോഗം വന്ന് അവശയായ ഒരു 11മാസം പ്രായമുള്ള കുഞ്ഞിനെയാണ് കണ്ടത്. ഈ കാഴ്ചയാണ് ശ്രീരഞ്ജിനിയെ കരൾ പകുത്ത് കൊടുക്കാനുള്ള തീരുമാനത്തിലെത്തിച്ചത്.
തിരുവനന്തപുരം: തികച്ചും അപരിചിതയായ ഒരു കുഞ്ഞിന് കരൾ പകുത്തു നൽകിയ സ്നേഹത്തെ കുറിച്ചുള്ള കഥയാണിത്. വട്ടിയൂർക്കാവ് സ്വദേശി ശ്രീരഞ്ജിനിയാണ് ഈ കഥയിലെ നായിക. ആശാവർക്കറായ ശ്രീരഞ്ജിനി 9 വർഷം മുമ്പ് ഒരു വീട്ടിൽ തുള്ളി മരുന്ന് വിതരണത്തിനായി പോയി. അവിടെ കരൾരോഗം വന്ന് അവശയായ ഒരു 11 മാസം പ്രായമുള്ള കുഞ്ഞിനെയാണ് കണ്ടത്. ഈ കാഴ്ചയാണ് ശ്രീരഞ്ജിനിയെ കരൾ പകുത്ത് കൊടുക്കാനുള്ള തീരുമാനത്തിലെത്തിച്ചത്.
എന്നാൽ, ശ്രീരഞ്ജിനിയുടെ ഈ തീരുമാനത്തിനൊപ്പം കുടുംബം ഉണ്ടായിരുന്നില്ല. ഭർത്താവും മക്കളും ഉപേക്ഷിച്ചു. ഇതോടെ വീടില്ലാതായി. ഒരു ജീവൻ നിലനിർത്താൻ ശരീരത്തിൻ്റെ ഭാഗം പകുത്ത് നൽകിയതിൻ്റെ പേരിൽ ശ്രീരഞ്ജിനി വഴിയാധാരമാകുകയാണ് ചെയ്തത്. പിന്നീട് അതിജീവനമായിരുന്നു. കൂലിപ്പണി ചെയ്തും, വീടുകളിലും ജോലി ചെയ്തു, സ്വന്തമായി ഉപജീവനമാർഗം കണ്ടെത്തി.