ശബരിമല അഭിഷേക നെയ്യ് തട്ടിപ്പ്: കേസെടുത്ത് വിജിലൻസ്

നെയ്യ് വില്‍പ്പനയിലെ ക്രമക്കേടില്‍ പ്രത്യേക അന്വേഷണത്തിന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിർദേശം നൽകിയിരുന്നു...
ശബരിമല
ശബരിമലSource: Screengrab
Published on
Updated on

പത്തനംതിട്ട: ശബരിമല ആടിയ നെയ്യ് തട്ടിപ്പ് കേസിൽ വിജിലൻസ് കേസെടുത്തു. ഹൈക്കോടതി നിർദേശപ്രകാരമാണ് കേസെടുത്തത്. എസ് പി മഹേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

നെയ്യ് വില്‍പനയിലെ ക്രമക്കേടില്‍ പ്രത്യേക അന്വേഷണത്തിന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിർദേശം നൽകിയിരുന്നു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നായിരുന്നു ഹൈക്കോടതി ദേവസ്വം ബെഞ്ച് ആവശ്യപ്പെട്ടത്. പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷിക്കാനായിരുന്നു വിജിലന്‍സ് ഡയറക്ടര്‍ക്ക് കോടതി നിര്‍ദേശം നൽകിയത്. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുക. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഒരു മാസത്തിനകം നല്‍കണമെന്നും, കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ മുന്‍കൂര്‍ അനുമതി വേണ്ടെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസറുടെ റിപോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.

ശബരിമല
വിസ്മയം തീർക്കാൻ പ്രായമായവരെ തേടി ഇറങ്ങിയിരിക്കുകയാണ് വി.ഡി. സതീശൻ: എം.വി. ഗോവിന്ദൻ

നെയ്യഭിഷേകത്തിന് അവസരം ലഭിക്കാത്ത തീർഥാടകർക്കാണ് അഭിഷേകം നടത്തിയ നെയ്യ് പായ്ക്കറ്റുകളിലാക്കി വിൽപന നടത്തുന്നതായി കണ്ടെത്തിയത്. ടെംപിൾ സ്‌പെഷൽ ഓഫീസർ ഏറ്റുവാങ്ങി കൗണ്ടറുകൾ വഴി വിതരണം ചെയ്യുന്ന ഈ നെയ്യിൻ്റെ കണക്കുകളിൽ ദേവസ്വം വിജിലൻസ് നടത്തിയ പരിശോധനയിലാണ് കൃത്രിമം പുറത്തുവന്നത്. ഭക്തർ നൽകുന്ന പണം ഉദ്യോഗസ്ഥർ തട്ടിയെടുക്കുന്ന സ്ഥിതിയാണെന്നും ഇത് അതീവ ഗൗരവകരമാണെന്നും കോടതി നിരീക്ഷിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com