പാര്‍പ്പിക്കുക ഏകാന്ത സെല്ലില്‍, ഭക്ഷണത്തിനു പോലും പുറത്തിറക്കില്ല; ഗോവിന്ദച്ചാമി വിയ്യൂർ ജയിലിലേക്ക്

കൊടുംകുറ്റവാളികളെ പാർപ്പിക്കുന്ന വിയ്യൂരിലെ അതിസുരക്ഷാ ജയിലിലെ ഏകാന്ത സെല്ലാണ് ഗോവിന്ദച്ചാമിക്ക് വേണ്ടി തയ്യാറായിരിക്കുന്നത്.
ഗോവിന്ദച്ചാമി വിയ്യൂർ ജയിലിലേക്ക്
ഗോവിന്ദച്ചാമി വിയ്യൂർ ജയിലിലേക്ക്
Published on

സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി വിയ്യൂർ ജയിലിലേക്ക്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഗോവിന്ദച്ചാമിയുമായി വാഹനം വിയ്യൂർ ജയിലിലേക്ക് പുറപ്പെട്ടു. കൊടുംകുറ്റവാളികളെ പാർപ്പിക്കുന്ന വിയ്യൂരിലെ അതിസുരക്ഷാ ജയിലിലെ ഏകാന്ത സെല്ലാണ് ഗോവിന്ദച്ചാമിക്ക് വേണ്ടി തയ്യാറാക്കിയിരിക്കുന്നത്. 536 പേരെ പാർപ്പിക്കാൻ ശേഷിയുള്ള ജയിലിൽ ഇപ്പോൾ 125 കൊടും കുറ്റവാളികളാണുള്ളത്. 4.2 മീറ്ററാണ് സെല്ലുകളുടെ ഉയരം.

വിയ്യൂർ ജയിലിലെ സെല്ലിൽ ഫാനും കട്ടിലും സിസിടിവി ക്യാമറകളുമുണ്ട്. സെല്ലുകളിലുള്ളവർക്ക് പരസ്പരം കാണാനോ സംസാരിക്കാനോ സാധിക്കില്ല. സെല്ലുകളിലേക്ക് ഭക്ഷണം എത്തിച്ച് നൽകുകയാണ് ചെയ്യുക, അതിന് പോലും പുറത്തിറക്കില്ല. ജയിലിന് പുറത്ത് ആറു മീറ്റർ ഉയരത്തിൽ 700 മീറ്റർ ചുറ്റളവുള്ള മതിലാണുള്ളത്. ഇതിനു മുകളിൽ പത്തടി ഉയരത്തില് വൈദ്യുത വേലിയുമുണ്ട്. മതിലിന് പുറത്ത് 15 മീറ്റർ വീതം ഉയരമുള്ള നാല് വാച്ച് ടവറും, ജയിലിൽ 24 മണിക്കൂറും നിരീക്ഷണത്തിന് ആയുധധാരികളുമുണ്ട്.

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിൽ സർക്കാരിനെതിരെ വിമർശനം ശക്തമായിരിക്കെ, മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗം ഇന്ന് നടക്കും. ആഭ്യന്തര സെക്രട്ടറിയും പൊലീസ് - ജയിൽ വകുപ്പ് മേധാവിമാരും യോഗത്തിൽ പങ്കെടുക്കും. ജയിൽ ചാട്ടത്തിൽ പൊലീസിന്റെ അന്വേഷണം തുടരുകയാണ്. ആരും സഹായിച്ചിട്ടില്ലെന്ന പ്രതിയുടെ മൊഴി അന്വേഷണ സംഘം പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല.

ഗോവിന്ദച്ചാമി വിയ്യൂർ ജയിലിലേക്ക്
ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടം: മുഖ്യമന്ത്രി വിളിച്ച അടിയന്തരയോഗം ഇന്ന്

സംഭവത്തിൽ ജയിൽ വകുപ്പ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ തന്നെ ഗുരുതര വീഴ്ചകളാണ് കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി 12 മണിക്ക് ശേഷം സെല്ലിൽ പതിവ് പരിശോധന നടത്തിയിരുന്നില്ല. സെല്ലിലെ ലൈറ്റുകൾ പ്രവർത്തിച്ചിരുന്നില്ലെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ആറ് മാസമായി ജയിലിന്റെ മതിലിലെ ഇലക്ട്രിക് ഫെൻസിങ് പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. ഈ സുരക്ഷ വീഴ്ചകൾ ഗോവിന്ദച്ചാമിക്ക് സഹായകമാവുകയും ചെയ്തു എന്നാണ് വിലയിരുത്തൽ. സുരക്ഷാ വീഴ്ചകളുമായി ബന്ധപ്പെട്ട് ജയിൽ സൂപ്രണ്ടിനെതിരെയും നടപടിക്ക് സാധ്യതയുണ്ട്.

നേരത്തെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ്‌ ചെയ്തിരുന്നു. അതീവസുരക്ഷയുള്ള ജയിലിൽ സിസിടിവി ഉണ്ടായിരുന്നില്ലേ, ഉണ്ടെങ്കിൽ അത് രാത്രിയിൽ പരിശോധിക്കാനാളില്ലേ, മതിൽ ചാടാൻ കൂട്ടിക്കെട്ടിയ വസ്ത്രങ്ങൾ എവിടെ നിന്ന് കിട്ടി, ഫെൻസിങിൽ വൈദ്യുതിയില്ലാതിരുന്നത് എന്തുകൊണ്ട്, രാത്രി സമയത്ത് ജയിൽ പരിസരത്ത് പട്രോളിങ് ഇല്ലേ, ഗോവിന്ദച്ചാമി ജയിൽ ചാടിയ വിവരം അധികൃതര്‍ അറിയാൻ വൈകിയത് എന്തുകൊണ്ട് എന്ന് തുടങ്ങി നിരവധി ചോദ്യങ്ങൾക്കാണ് കണ്ണൂർ സെൻട്രൽ ജയിൽ അധികൃതരും ജയിൽ വകുപ്പും മറുപടി നൽകേണ്ടത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com