ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി, ക്യാമ്പുകള്‍ തുറന്നു

ഇതുവരെ മൂന്ന് മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി, ക്യാമ്പുകള്‍ തുറന്നു
Published on
Updated on

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍, എൻ.ഡി.ആർ.എഫ്, പൊലീസ് ഉൾപ്പെടെ ഏത് സാഹചര്യവും നേരിടാൻ സജ്ജമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനും പുനരധിവാസ പ്രവർത്തങ്ങൾ വേഗത്തിലാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുകയും ചിലയിടങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ റവന്യൂ മന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ജില്ലാ കളക്ടർമാരുമായും ഫോണിൽ ബന്ധപ്പെട്ടു. ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും. 11 മണിക്ക് ജില്ല കളക്ടർമാരുടെ യോഗം റവന്യൂ മന്ത്രി വിളിച്ചിട്ടുണ്ട്. എൻ.ഡി.ആർ.എഫ് പൊലീസ് ഉൾപ്പെടെയുള്ളവർ ഏത് സാഹചര്യവും നേരിടാൻ സജ്ജമാണ്. പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനും പുനരധിവാസ പ്രവർത്തങ്ങൾ വേഗത്തിലാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട് - മുഖ്യമന്ത്രി ഫേസ്ബുക്കില്‍ അറിയിച്ചു.

ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി, ക്യാമ്പുകള്‍ തുറന്നു
കണ്‍ട്രോള്‍ റൂമുകള്‍ സജ്ജം; പാലായില്‍ ദുരിതാശ്വാസ ക്യാമ്പ്

പ്രകൃതി ക്ഷോഭം നേരിടാൻ ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് റവന്യൂ മന്ത്രി എ.പി. അനില്‍ കുമാറും അറിയിച്ചു. ഇതുവരെ മൂന്ന് മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇടുക്കിയില്‍ കൊടിയത്തൂർ സുമതി (65), പീരുമേട്ടില്‍ പ്രഭാകരൻ നായര്‍ (77), കോട്ടയത്ത് ജോസഫിൻ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കാണാതായ റജീന ജോണിക്കായുള്ള തെരച്ചിൽ തുടരുകയാണ്.

ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി, ക്യാമ്പുകള്‍ തുറന്നു
കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണത; അതീവ ജാഗ്രതാ നിര്‍ദേശം

വിവിധ ജില്ലകളിൽ വീടുകൾ തകർന്നിട്ടുണ്ട്. അപകട സ്ഥലങ്ങളിൽ നിന്ന് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് ക്യാമ്പ് തുറന്നത്. സംസ്ഥാനത്തെ പ്രവർത്തനങ്ങൾ വിലയിരുത്താനും ഏകോപിപ്പിക്കാനും ജില്ലാ കലക്ടർമാരുടെ ഓൺലൈൻ യോഗം ഇന്ന് ചേരുമെന്നും റവന്യൂ മന്ത്രി അറിയിച്ചു.

News Malayalam 24x7
newsmalayalam.com