

തിരുവനന്തപുരം: എൽഡിഎഫിൻ്റെ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. സിപിഐ പുതിയ ആവശ്യം ഉന്നയിക്കുകയാണ് ചെയ്തത്. സിപിഐ സിപിഐഎം ചർച്ചയിലൂടെ പരിഹരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.
ചർച്ചയിലൂടെ പരിഹരിക്കേണ്ട വിഷയമാണ് ഇത്. എൽഡിഎഫിൽ ഈ വിഷയം ഉയർന്നു വന്നിട്ടുണ്ട്. സൗഹാർദമായ അന്തരീക്ഷം തന്നെയാണ് എൽഡിഎഫിലുള്ളത്. കോടിയേരിയുടെ കുടുംബത്തിൻ്റെ ആരോപണം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയൻ വിളിക്കാറുണ്ട് എന്ന വിനോദിനിയുടെ പരാമർശം. അപ്പോൾ പിണറായി അല്ലെന്ന് മനസിലായില്ലേ എന്ന് ടി.പി. രാമകൃഷ്ണൻ ചോദിച്ചു. കോടിയേരിയുടെ കുടുംബം സിപിഐഎമ്മിൻ്റെ ഭാഗമാണെന്നും രാമകൃഷ്ണൻ പറഞ്ഞു.
പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച് പാർട്ടിയിൽ ഭിന്നതയില്ലെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഇടത് പക്ഷം വെറുമൊരു പക്ഷമല്ല അതിന് രാഷ്ട്രീയ ബോധമുണ്ട്. ഏത് പ്രശ്നങ്ങളും തീർക്കാനുള്ള രാഷ്ട്രീയ ഇച്ഛയുണ്ട്.
മന്ത്രി ജനീഷിന് വീട്ടിൽ ഭക്ഷണം കൊടുത്തതിന് ആരെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി ആഹാരം കൊടുക്കുന്ന പാർട്ടിയാണ്. അതിനപ്പുറത്ത് എന്തെങ്കിലും കാര്യമുണ്ടെങ്കിൽ അത് അന്വേഷിക്കാമെന്നും ബിനോയ് വിശ്വം പറഞ്ഞു.