തിരുവനന്തപുരം: യുഡിഎഫ് പിന്തുണയിൽ മത്സരിച്ച് തളിപ്പറമ്പ് എംഎൽഎ ആയ ടി.കെ. ഗോവിന്ദൻ നിയമസഭയിൽ പിണറായിക്ക് കൈ കൊടുത്തത് ബഹുമാനം കൊണ്ടല്ലെന്ന് മന്ത്രി എൻ. ഷംസുദീൻ." ടി.കെ. ഗോവിന്ദന്‍ പിണറായിക്ക് കൈ കൊടുത്തത് ബഹുമാനം കൊണ്ടല്ല, ഞാന്‍ ജയിച്ചു വന്നു എന്നാണ് ഉദ്ദേശിച്ചത്" മന്ത്രി പറഞ്ഞു. സുധാകരൻ സഖാവ് ഞങ്ങളുടെ സ്ഥാനാർത്ഥിയായാണ് ജയിച്ചത്. സിപിഐഎം വിട്ട് സ്ഥാനാർഥികളായി നിന്നവരെല്ലാം ജയിച്ചു. വടക്ക് സിപിഐഎം നേരിട്ട പ്രതിസന്ധി വലുതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലീഗിന് ഏറ്റവും വലിയ നിയമസഭാ പ്രാതിനിധ്യമാണ് ഇത്തവണയുണ്ടായത്. മൂന്ന് സ്ഥാനാർഥികൾ തോറ്റത് നിസാര വോട്ടിന്. 100 സീറ്റുകൾ നേടി യുഡിഎഫ് വിജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. 102 സീറ്റുകൾ ജനങ്ങൾ നൽകി12 മന്ത്രിമാർ തോൽക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. 13 പേരെ പിടിച്ചോ എന്ന് ജനങ്ങൾ പറഞ്ഞു. ലീഗ് സൃഷ്ടിച്ച വിസ്മയങ്ങളാണ് തെരഞ്ഞെടുപ്പിലെ റെക്കോർഡുകൾ.
കടക്ക് പുറത്ത് എന്ന പറഞ്ഞ മുഖ്യമന്ത്രിയോട് ജനങ്ങൾ പറഞ്ഞു കടക്ക് പുറത്ത്" എൻ ഷംസുദീൻ പറഞ്ഞു.അവർ വീട്ടിൽ പോയി ഇരുന്നോളാൻ ജനങ്ങൾ തീരുമാനിച്ചു. ഇനി എൽഡിഎഫ് കളഞ്ഞ് കുളിച്ചതെല്ലാം തിരിച്ച് കൊണ്ടുവരണമെന്നും മന്ത്രി എൻ. ഷംസുദീൻ പറഞ്ഞു. "ആശമാരെ കളിയാക്കി, മന്ത്രിമാർ പത്രാസ് കാണിച്ച് തിരിഞ്ഞ് നോക്കിയില്ല. സാധാരണക്കാരെ ചേർത്ത് പിടിക്കുന്നതായിരിക്കും സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.