"അവൻ എന്നെ ജീവിക്കാൻ അനുവദിക്കില്ല"; മരിച്ച വീട്ടമ്മ ജോസ് ഫ്രാങ്ക്ളിനെതിരെ ആത്മഹത്യാ കുറിപ്പിൽ നടത്തിയത് ഉള്ളുപൊള്ളിക്കുന്ന വെളിപ്പെടുത്തൽ

ഭർത്താവില്ലാത്ത സ്ത്രീയോട് ഇങ്ങനെ ചെയ്യാമോ? അവൻ എന്നെ ജീവിക്കാൻ സമ്മതിക്കില്ല. എനിക്ക് ഇങ്ങനെ വൃത്തികെട്ട് ജീവിക്കേണ്ട. അതുകൊണ്ട് ഞാൻ മരിക്കുന്നുവെന്നും വീട്ടമ്മ ആത്മഹത്യാക്കുറിപ്പിൽ എഴുതിയിട്ടുണ്ട്.
നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടെ ആത്മഹത്യാക്കുറിപ്പ്
നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടെ ആത്മഹത്യാക്കുറിപ്പ് Source; News Malayalam 24X7
Published on

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ജീവനൊടുക്കിയ വീട്ടമ്മ കോൺഗ്രസ് നേതാവ് ജോസ് ഫ്രാങ്ക്ളിനെതിരെ ആത്മഹത്യാ കുറിപ്പിൽ ഉന്നയിച്ചത് ഗുരുതര വെളിപ്പെടുത്തൽ. ലോൺ നൽകാമെന്ന് പറഞ്ഞ് ഓഫീസിലേക്ക് വിളിച്ചുവരുത്തി സ്വകാര്യ ഭാഗങ്ങളിൽ പിടിച്ചെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് വെളിപ്പെടുത്തൽ. പിന്നീട് നിരന്തരമായി ലൈംഗിക ആവശ്യം അറിയിച്ച് പിന്തുടർന്ന് ശല്യം ചെയ്തതായും കുറിപ്പിൽ പറയുന്നു.

നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടെ ആത്മഹത്യാക്കുറിപ്പ്
തട്ടിയെടുത്ത സ്വര്‍ണം മറിച്ചുവിറ്റ് പങ്കിട്ടു, പണം ഉപയോഗിച്ച് ഭൂമി ഇടപാട് നടത്തി; സ്വർണക്കൊള്ളയിൽ കുറ്റം സമ്മതിച്ച് ഉണ്ണിക്കൃഷ്ണൻ പോറ്റി

ജോസ് ഫ്രാങ്ക്ളിന് വഴങ്ങിക്കൊടുക്കാതെ ജീവിക്കാൻ സമ്മതിക്കുന്നില്ലെന്ന് വീട്ടമ്മ കുറിപ്പിൽ പറയുന്നു. "ഭർത്താവില്ലാത്ത സ്ത്രീയോട് ഇങ്ങനെ ചെയ്യാമോ, അവൻ എന്നെ ജീവിക്കാൻ സമ്മതിക്കില്ല. എനിക്ക് ഇങ്ങനെ വൃത്തികെട്ട് ജീവിക്കേണ്ട. അതുകൊണ്ട് മരിക്കുന്നു," എന്നാണ് ആത്മഹത്യാ കുറിപ്പിൽ എഴുതിയിരിക്കുന്നത്.

അതേസമയം, വീട്ടമ്മയുടെ മരണത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പ്രതിയെ ഉടനെ അറസ്റ്റ് ചെയ്യുകയെന്നത് എല്ലാ കേസിലും നടക്കില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടെ ആത്മഹത്യാക്കുറിപ്പ്
വിദ്യാഭ്യാസ ആനുകൂല്യ വിതരണം നിലച്ചു; മത്സ്യത്തൊഴിലാളികളുടെ മക്കൾ പ്രതിസന്ധിയിൽ, സാമ്പത്തിക പ്രതിസന്ധിയെന്ന് സർക്കാർ

നെയ്യാറ്റിൻകരയിൽ അടുപ്പിൽ നിന്ന് തീ പടർന്ന് വീട്ടമ്മ മരിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവിനെതിരെ വെളിപ്പെടുത്തലുമായി മകൻ എത്തിയിരുന്നു. നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയായ ജോസ് ഫ്രാങ്ക്ളിനിൽ നിന്നും അമ്മയ്ക്ക് ദുരനുഭവം ഉണ്ടായെന്നായിരുന്നു മകൻ പറഞ്ഞത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com