ഇനി തര്‍ക്കിക്കേണ്ട, ദേശീയപാതയുടെ സര്‍വീസ് റോഡുകള്‍ ടൂവേയാണ്

ദേശീയപാതയുടെ ഇരുഭാഗങ്ങളിലുമുള്ള സര്‍വീസ് റോഡുകള്‍ വണ്‍വേ ആണെന്ന ധാരണയില്‍ പലപ്പോഴും ഡ്രൈവര്‍മാര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ പതിവാണ്
ഇനി തര്‍ക്കിക്കേണ്ട, ദേശീയപാതയുടെ സര്‍വീസ് റോഡുകള്‍ ടൂവേയാണ്
Published on

പുതുതായി നിര്‍മിച്ച ദേശീയപാത 66 ന്റെ ഇരുഭാഗങ്ങളിലുമുള്ള സര്‍വീസ് റോഡുകള്‍ ടൂവേ പാതകളാണെന്ന് വ്യക്തമാക്കി ദേശീയപാത അധികൃതര്‍. പലയിടങ്ങളിലും ഇതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളും ആശയക്കുഴപ്പങ്ങളും നിലനില്‍ക്കുന്നുണ്ട്.

ദേശീയപാതയുടെ ഇരുഭാഗങ്ങളിലുമുള്ള സര്‍വീസ് റോഡുകള്‍ വണ്‍വേ ആണെന്ന ധാരണയില്‍ പലപ്പോഴും ഡ്രൈവര്‍മാര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ പതിവാണ്. വിവരാവകാശ അപേക്ഷയുടെ മറുപടിയിലും ദേശീയപാത അധികൃതര്‍ ഇത് ടൂവേ ആണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഇനി തര്‍ക്കിക്കേണ്ട, ദേശീയപാതയുടെ സര്‍വീസ് റോഡുകള്‍ ടൂവേയാണ്
'എട്ടുമുക്കാലട്ടി വച്ചതു പോലെ' മുഖ്യമന്ത്രിയുടെ 'ബോഡി ഷെയിമിംഗിന്റെ' യഥാര്‍ത്ഥ അര്‍ത്ഥം ഇതാണ് !

ചെറിയദൂരംമാത്രം ഓടുന്ന മിനിലോറികളും ബസുകളും മറ്റു വാഹനങ്ങളും മാത്രമാണ് ഇപ്പോള്‍ സര്‍വീസ്റോഡ് ഉപയോഗിക്കുന്നത്. വലിയൊരു വിഭാഗം ഓട്ടോറിക്ഷകളും ബൈക്കുകളും ദേശീയപാതയിലൂടെയാണ് പോകുന്നത്. എന്നിട്ടും ഇപ്പോള്‍ത്തന്നെ സര്‍വീസ് റോഡുകളില്‍ പലയിടങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്.

ഇനി തര്‍ക്കിക്കേണ്ട, ദേശീയപാതയുടെ സര്‍വീസ് റോഡുകള്‍ ടൂവേയാണ്
മഴ വരുന്നേ....; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ ശക്തമാകും; കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈ സാഹചര്യത്തില്‍ ട്രാക്ടര്‍, ഓട്ടോ, ബൈക്ക് തുടങ്ങിയവയെല്ലാം സര്‍വീസ് റോഡിലൂടെമാത്രം പോകേണ്ടിവരുമ്പോള്‍ കുരുക്ക് രൂക്ഷമാവും. ദേശീയപാതയുടെ വീതി 65 മീറ്റര്‍ എന്നത് കേരളത്തില്‍ 45 മീറ്റര്‍ ആക്കിയത് ഏറ്റവുമധികം ബാധിച്ചത് സര്‍വീസ് റോഡിന്റെ വീതിയെയാണ്.

നിലവില്‍ സര്‍വീസ് റോഡുകള്‍ ടൂവേ ആണ്. വീതികുറഞ്ഞ ഇടങ്ങളില്‍ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ട്. ഗതാഗതക്കുരുക്ക് ഉണ്ടായാല്‍ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി ചേര്‍ന്ന് വേണ്ട തീരുമാനങ്ങള്‍ സ്വീകരിക്കുമെന്ന് ദേശീയപാതാ ലെയ്സണ്‍ ഓഫീസര്‍ പിപിഎം അഷ്റഫ് പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com