ഇറാൻ പ്രക്ഷോഭം:"മക്കളുമായി ബന്ധപ്പെടാൻ കഴിയുന്നില്ല"; ആശങ്കയിൽ മലയാളി വിദ്യാർഥികളുടെ മാതാപിതാക്കൾ

കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും വിദ്യാർഥികളുടെ കുടുംബം ആവശ്യപ്പെട്ടു
രക്ഷിതാവ് ന്യൂസ് മലയാളത്തോട്
രക്ഷിതാവ് ന്യൂസ് മലയാളത്തോട്
Published on
Updated on

കോഴിക്കോട്: പശ്ചിമേഷ്യയിലെ യുദ്ധഭീതിയിൽ ഇറാനിലെ മലയാളി വിദ്യാർഥികൾ ആശങ്കയിൽ. വിദ്യാർഥികളുമായി ആശയവിനിമയം നടത്താൻ സാധിക്കുന്നില്ലെന്ന് മാതാപിതാക്കൾ പറയുന്നു. മക്കളുമായി സംസാരിക്കാൻ സാധിക്കുന്നില്ലെന്ന് മാതാപിതാക്കൾ ന്യൂസ് മലയാളത്തോട് പറഞ്ഞു. കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും വിദ്യാർഥികളുടെ കുടുംബം ആവശ്യപ്പെട്ടു.

വിദ്യാർഥികൾക്ക് സ്വയം ടിക്കറ്റ് എടുത്ത് വരാൻ കഴിയാത്ത സാഹചര്യമാണെന്നാണ് രക്ഷിതാക്കൾ പറയുന്നത്. ‌കേരളത്തിൽ നിന്നും ടിക്കറ്റ് എടുത്ത് അയക്കാനും സാധിക്കുന്നില്ല. കെർമാൻ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസിൽ 12 മലയാളി വിദ്യാർഥികൾ പഠിക്കുന്നുണ്ട്. വിദ്യാർഥികളുടെ കയ്യിൽ ആവശ്യത്തിന് പണമില്ല. അടിയന്തരമായി എംബസി ഇടപെടൽ ഉണ്ടാകണം എന്നാണ് രക്ഷിതാക്കളുടെ ആവശ്യം.

രക്ഷിതാവ് ന്യൂസ് മലയാളത്തോട്
സംസ്ഥാനത്ത് വീണ്ടും അവയവദാനം; കണ്ണൂരിൽ മരിച്ച പതിനേഴുകാരിയുടെ വൃക്ക തിരുവനന്തപുരത്ത് എത്തിച്ചു

അതേസമയം യുഎസ് ആക്രമണ ഭീഷണിയെത്തുടർന്ന് ഇറാൻ വ്യോമാതിർത്തി അടച്ചിട്ട സാഹചര്യത്തിൽ യാത്രക്കാർക്ക് ഇന്ത്യൻ എയർലൈൻസ് ജാഗ്രതാ നിർദേശം നൽകി. വ്യാഴാഴ്ചയാണ് ഇറാൻ വിശദീകരണമൊന്നും നൽകാതെ വാണിജ്യ വിമാനങ്ങൾക്ക് വ്യോമാതിർത്തി അടച്ചിടാൻ ഉത്തരവിട്ടത്. അറിയിപ്പ് ലഭിച്ചതോടെ ബദൽ റൂട്ടുകളിലൂടെയാണ് എയർ ഇന്ത്യയും, ഇൻഡിഗോ അടക്കമുള്ള വിമാനങ്ങളും സർവീസ് നടത്തുന്നത്. റീ റൂട്ടിംഗ് സാധ്യമല്ലാത്ത സാഹചര്യങ്ങളിൽ വിമാന സർവീസുകൾ റദ്ദാക്കുമെന്നും ബദൽ റൂട്ട് സ്വീകരിക്കുമ്പോഴുണ്ടാകുന്ന കാലതാമത്തെ കുറിച്ചും എയർ ഇന്ത്യ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ വിമാനങ്ങളുടെ സ്റ്റാറ്റസ് പരിശോധിക്കണമെന്നും എയർ ഇന്ത്യ നിർദേശിച്ചു. യാത്രക്കാരുടേയും ജീവനക്കാരുടേയും സുരക്ഷയാണ് തങ്ങളുടെ മുൻഗണനയെന്നും എയർ ഇന്ത്യ വ്യക്തമാക്കി.

രക്ഷിതാവ് ന്യൂസ് മലയാളത്തോട്
കുപ്രസിദ്ധ ഗുണ്ടാ നേതാവ് മരട് അനീഷ് പിടിയിൽ; കസ്റ്റഡിയിലെടുത്തത് സ്വർണം കവർന്ന കേസിൽ ഒളിവിൽ കഴിയവെ

ഇറാൻ വ്യോമാതിർത്തി പെട്ടെന്ന് അടച്ചതിനാൽ തങ്ങളുടെ ചില അന്താരാഷ്ട്ര വിമാന സർവീസുകൾ തടസ്സപ്പെട്ടതായി ഇൻഡിഗോയും അറിയിച്ചു. സാഹചര്യം വിലയിരുത്തുവാനും മികച്ച ബദൽ മാർഗങ്ങൾ കണ്ടെത്തുവാനും ശ്രമിക്കുകയാണെന്ന് ഇൻഡിഗോ വ്യക്തമാക്കി. സമാനമായ അറിയിപ്പ് സ്പൈസ് ജെറ്റും നൽകിയിട്ടുണ്ട്. ഇത് തങ്ങളുടെ നിയന്ത്രണത്തിന് അതീതമാണെന്നും യാത്രക്കാരുടെ സൌകര്യം അനുസരിച്ച് ഫ്ലെക്സിബിൾ റീബുക്കിംഗ് ഓപ്ഷനുകൾ നോക്കുന്നതിനോ റീഫണ്ട് ക്ലെയിം ചെയ്യുന്നതിനോ വൈബ്സൈറ്റ് സന്ദർശിച്ചാൽ മതിയെന്നും വിമാന കമ്പനികൾ വ്യക്തമാക്കിയിട്ടുണ്ട്.

ജൂണിൽ ഇസ്രയേലിനെതിരായ 12 ദിവസം നീണ്ടു നിന്ന യുദ്ധത്തിലും ഇസ്രയേൽ-ഹമാസ് യുദ്ധത്തിലും ഇസ്രയേലുമായി വെടിവയ്പ്പ് നടത്തിയപ്പോഴും ഇറാൻ വ്യോമാതിർത്തി അടച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com