രാഹുലിനെതിരായ ആദ്യ ബലാത്സംഗക്കേസ്: രണ്ടാം പ്രതി ജോബി ജോസഫിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

രാഹുലിന്റെ നിര്‍ദേശപ്രകാരം ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക കൈമാറിയത് ജോബിയാണെന്നാണ് അതിജീവിതയുടെ മൊഴി
ജോബി ജോസഫും, രാഹുൽ മാങ്കൂട്ടത്തിലും
ജോബി ജോസഫും, രാഹുൽ മാങ്കൂട്ടത്തിലുംSource: News Malayalam 24x7
Published on
Updated on

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗക്കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷന്‍സ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. രാഹുലിന്റെ നിര്‍ദേശപ്രകാരം ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക കൈമാറിയത് ജോബിയാണെന്നാണ് അതിജീവിതയുടെ മൊഴി. നിലവിൽ ജോബി ഒളിവിലാണെന്ന വിവരം പ്രോസിക്യൂഷൻ കോടതിയെ അറിയിക്കും.

രണ്ട് ബലാത്സംഗ കേസുകളിലായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യാപേക്ഷ ലഭിച്ചിരുന്നു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഉപാധികളോടെ മുൻകൂർ ജാമ്യം നൽകിയത്.

ജോബി ജോസഫും, രാഹുൽ മാങ്കൂട്ടത്തിലും
ബിജെപിയുടെ കണക്കുക്കൂട്ടൽ പിഴച്ചു; ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ കൊടുങ്ങല്ലൂർ നഗരസഭ പിടിച്ചെടുത്ത് എൽഡിഎഫ്

പത്തനംതിട്ടയിലെ യുവ വ്യവസായിയാണ് ജോബി ജോസഫ്. രാഹുലിന്റെ അടുത്ത സുഹൃത്തായ ജോബിയാണ് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചതെന്ന് യുവതിയുടെ മൊഴിയില്‍ പറഞ്ഞിരുന്നു. കുഞ്ഞ് ഉണ്ടായാല്‍ തന്റെ രാഷ്ട്രീയ ഭാവി തകരുമെന്ന് രാഹുല്‍ പറഞ്ഞിരുന്നു. മരുന്ന് കഴിച്ചെന്ന് രാഹുല്‍ വീഡിയോ കോളിലൂടെ ഉറപ്പുവരുത്തിയെന്നും യുവതിയുടെ മൊഴിയില്‍ പറയുന്നുണ്ട്.

യുവതിയുടെ മൊഴയില്‍ പറയുന്ന ഗുളികകള്‍ ഡോക്ടറുടെ കുറിപ്പടിയോടും, നിയമപരമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോടും കൂടി മാത്രമേ നല്‍കാന്‍ പാടുള്ളൂ. സ്വയം ചികിത്സ ചെയ്യുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പുള്ള ഗുളികകളാണിത്.

ജോബി ജോസഫും, രാഹുൽ മാങ്കൂട്ടത്തിലും
'ധീരൻ'; പെരിയാറിൽ മുങ്ങിയ രണ്ടര വയസുകാരന് രക്ഷകനായി 17കാരൻ; ചേലാമറ്റത്തെ ഹീറോ അപ്പു

Related Stories

No stories found.
News Malayalam 24x7
newsmalayalam.com