ശബരി റെയിൽപ്പാത: പദ്ധതിയുടെ പകുതി ചെലവ് സംസ്ഥാന സർക്കാർ വഹിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തിൽ

അങ്കമാലി - എരുമേലി ശബരി പാതയുടെ പകുതി ചെലവ് ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനം...
ശബരി റെയിൽപ്പാത: പദ്ധതിയുടെ പകുതി ചെലവ് സംസ്ഥാന സർക്കാർ വഹിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തിൽ
Source: Screengrab
Published on
Updated on

തിരുവനന്തപുരം : അങ്കമാലി - എരുമേലി ശബരി പാതയുടെ പകുതി ചെലവ് ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. 1900 കോടി രൂപ അനുദിക്കുന്നതിന് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. റെയിൽവേ വികസനത്തിന് സംസ്ഥാന സർക്കാർ പണം നൽകേണ്ടിവരുന്നത് ഇന്ത്യാ ചരിത്രത്തിൽ ആദ്യമെന്ന് വാർത്താകുറിപ്പിൽ പറയുന്നു.

1997-98 റെയിൽവേ ബജറ്റിൽ ആദ്യമായി വിഭാവനം ചെയ്ത അങ്കമാലി-ശബരി റെയിൽവേ പദ്ധതി, കേരളത്തിൻ്റെ സമഗ്ര വികസനത്തിനും മലയോര മേഖലകളുടെ സാമ്പത്തിക പുരോഗതിക്കും അത്യന്താപേക്ഷിതമായ ഒരു സുപ്രധാന പദ്ധതിയാണ്. 110 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റെയിൽ പാത ശബരിമല തീർത്ഥാടകർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാമാർഗ്ഗം ഒരുക്കുന്നതിനൊപ്പം എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ കിഴക്കൻ മലയോര മേഖലകളുടെ സാമ്പത്തിക വളർച്ചയ്ക്ക് വലിയ ഊർജ്ജം പകരുകയും ചെയ്യും. പദ്ധതി പൂർത്തിയാകുന്നതോടെ, ദേശീയപാത 66-ൽ സ്ഥിതി ചെയ്യുന്ന അങ്കമാലിയെ പെരുമ്പാവൂർ, മൂവാറ്റുപുഴ, തൊടുപുഴ, പാലാ തുടങ്ങിയ പട്ടണങ്ങളുമായി എളുപ്പത്തിൽ ബന്ധിപ്പിക്കാൻ സാധിക്കും.

ശബരി റെയിൽപ്പാത: പദ്ധതിയുടെ പകുതി ചെലവ് സംസ്ഥാന സർക്കാർ വഹിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തിൽ
ശബരിമല ആടിയ നെയ്യ് തട്ടിപ്പ് കേസ്: ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ

പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 8 കിലോമീറ്റർ ദൂരത്തേക്കുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായിട്ടുണ്ട്. അങ്കമാലി മുതൽ കാലടി വരെയുള്ള 7 കിലോമീറ്റർ ദൂരത്തെ നിർമ്മാണ പ്രവൃത്തികളുടെ ഏകദേശം 90 ശതമാനവും വർഷങ്ങൾക്ക് മുമ്പേ പൂർത്തിയായിരുന്നു. ബാക്കിയുള്ള ദൂരത്തേക്കായി ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചിരുന്നെങ്കിലും, അവയുടെ കാലാവധി അവസാനിച്ചതിനാൽ നടപടികൾ വീണ്ടും ആദ്യഘട്ടം മുതൽ തുടങ്ങേണ്ട അവസ്ഥയിലാണ്. ഭൂമി ഏറ്റെടുക്കുന്നതിലെ തടസങ്ങളും റെയിൽവേ ബജറ്റിൽ ആവശ്യമായ ഫണ്ട് അനുവദിക്കാത്തതും കാരണം കഴിഞ്ഞ 25 വർഷത്തിലേറെയായി ഈ പദ്ധതി സ്തംഭനാവസ്ഥയിലാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com