തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ തീപിടുത്തം ഉണ്ടായി ഒരു മാസം പിന്നിട്ടിട്ടും ഐസിയു പ്രവർത്തന സജ്ജമായില്ലെന്ന് പരാതി. തുണി കെട്ടി മറച്ചാണ് താൽക്കാലിക ഐസിയുകൾ പ്രവർത്തിക്കുന്നത്. ഐസിയു, വെൻ്റിലേറ്റർ ബെഡുകൾക്ക് ക്ഷാമവും നേരിടുന്നുണ്ട്. മെഡിക്കൽ കോളേജിൽ നിലവിൽ ഗുരുതര പ്രസിസന്ധിയാണെന്ന് ചൂണ്ടിക്കാട്ടി വകുപ്പ് മേധാവി മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് കത്ത് നൽകി.
മാർച്ച് 17ന് മെഡിക്കൽ കോളേജിൽ ഉണ്ടായ തീപിടിത്തത്തിൽ 32 ഐസിയു/വെൻ്റിലേറ്റർ ബെഡുകളാണ് ഒഴിപ്പിച്ചത്. ക്യാഷ്വാലിറ്റിയിൽ എത്തുന്ന രോഗികൾക്ക് ഐസിയു ബെഡുകൾ നൽകാൻ കഴിയുന്നില്ല. താൽക്കാലിക വാർഡിൽ അടിസ്ഥാന സൗകര്യങ്ങളും ഇല്ല. യുപിഎസ് പരിശോധന പൂർത്തിയായില്ല. പിഡബ്ല്യുഡി, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ക്ലിയറൻസ് വൈകുന്നതാണ് കാലതാമസത്തിന് പിന്നിലെന്നും വകുപ്പ് മേധാവി അറിയിച്ചു.