"കാലിൻ്റെ വെള്ള അടിച്ചുപൊട്ടിച്ചു, ചെവിയുടെ ഡയഫ്രം തകർത്തു"; യുഡിഎഫ് കാലത്ത് നേരിട്ട പൊലീസ് മർദനത്തെപ്പറ്റി മുന്‍ എസ്‌എഫ്ഐ നേതാവ്

കോന്നി സിഐ ആയിരുന്ന മധുബാബുവിന്റെ നേതൃത്വത്തിൽ ആയിരുന്നു മർദനം
പൊലീസ് മർദനത്തെപ്പറ്റി എസ്‌എഫ്‌ഐ നേതാവ്
പൊലീസ് മർദനത്തെപ്പറ്റി എസ്‌എഫ്‌ഐ നേതാവ്Source: Facebook / Jayakrishnan Thannithode
Published on

പത്തനംതിട്ട: യുഡിഎഫ് ഭരണകാലത്ത് പൊലീസിൽ നിന്നും നേരിട്ട ക്രൂരപീഡനം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് എസ്എഫ്ഐ പത്തനംതിട്ട മുൻ ജില്ലാ പ്രസിഡന്റ് ജയകൃഷ്ണൻ തണ്ണിത്തോട്. കോന്നി സിഐ ആയിരുന്ന മധുബാബുവിന്റെ നേതൃത്വത്തിൽ ആയിരുന്നു മർദനം.

പൊലീസുകാർ തന്റെ കാലിന്റെ വെള്ള അടിച്ചു പൊട്ടിച്ചുവെന്നും ചെവിയുടെ ഡയഫ്രം തകർത്തുവെന്നും ജയകൃഷ്ണൻ കുറിപ്പില്‍ പറയുന്നു. "കാലിന്റെ വെള്ള അടിച്ച് പൊട്ടിച്ചു, ചെവിയുടെ ഡയഫ്രം അടിച്ച് പൊട്ടിച്ചു ,കണ്ണിലും ദേഹത്തും മുളക് സ്പ്രേ ചെയ്‌തതടക്കം പറഞ്ഞാൽ 10 പേജിൽ അധികം വരും...നിരവധി കേസുകളിൽ ശിക്ഷിച്ച മധുബാബുവിനെ നേരത്തെ തന്നെ സർവീസിൽ നിന്ന് കളയേണ്ടിയിരുന്നു. എന്നാൽ മധു ബാബു ഇന്നും പോലീസ് സേനയിൽ ശക്തമായി തന്നെ തുടർന്നുപോകുന്നു ഇനി പരാതി പറയാൻ ആളില്ല...എന്തുകൊണ്ടാണ് ഈ റിപ്പോർട്ട്‌ നടപ്പിലാക്കാത്തത്, ആരാണ് ഇതിന്റ പിന്നിൽ എനിക്ക് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യം," ജയകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പൊലീസ് മർദനത്തെപ്പറ്റി എസ്‌എഫ്‌ഐ നേതാവ്
കോഴിക്കോട് മുസ്ലീം ലീഗ് നേതാവിൻ്റെ മുഖത്തടിച്ച് പൊലീസ്; പരാതി നല്‍കി രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയില്ല | EXCLUSIVE

കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകന്‍ വി.എസ്. സുജിത്ത് ലോക്കപ്പ് മർദനത്തിന് ഇരയായതിന് പിന്നാലെ ഞെട്ടിക്കുന്ന കസ്റ്റഡി പീഡന വാർത്തകളാണ് പുറത്തുവരുന്നത്. കോഴിക്കോട് കുറ്റിക്കാട്ടൂര് മുസ്ലീം ലീഗ് നേതാവിന്റെ മുഖത്തടിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ രണ്ട് വർഷമായിട്ടും നടപടിയില്ല എന്നാണ് ഏറ്റവും പുതിയ ആരോപണം. ഇതിനിടെയാണ് യുഡിഎഫ് കാലത്തെ പൊലീസ് ക്രൂരതയെപ്പറ്റിയുള്ള മുന്‍ എസ്എഫ്ഐ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

പൊലീസ് മർദനത്തെപ്പറ്റി എസ്‌എഫ്‌ഐ നേതാവ്
വീണ്ടും പൊലീസ് അതിക്രമം; പട്ടിക്കാട് ലാലീസ് ഹോട്ടൽ ഉടമയെയും മകനെയും മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

മർദനവും മൂന്നാംമുറയും കാടത്തവും കൊണ്ടുനടക്കുന്ന പോലീസ് ഓഫീസർമാർ ഇപ്പോഴും കേരള പോലീസ് സേനയിലെ തലപ്പത്ത് മാന്യൻമാർ ചമഞ്ഞ് നടക്കുന്നു.അല്പം പഴയൊരു കഥ പറയട്ടെ. ..... ഞാൻ sfi ഭാരവാഹി ആയിരിക്കുമ്പോഴാണ് (udf ഭരണകാലത്ത് )അന്നത്തെ കോന്നി CI മധുബാബു എന്നെ ലോക്കപ്പ് മർദ്ദനത്തിനും മൂന്നാംമുറക്കും വിധേയമാക്കിയത് ഇത്‌ പറഞ്ഞാൽ ഒരു പക്ഷെ പുതിയ തലമുറക്ക് അവിശ്വസനീയമായി തോന്നും....കാലിന്റെ വെള്ള അടിച്ച് പൊട്ടിച്ചു, ചെവിയുടെ ഡയഫ്രം അടിച്ച് പൊട്ടിച്ചു ,കണ്ണിലും ദേഹത്തും മുളക് സ്പ്രേ ചെയ്‌തതടക്കം പറഞ്ഞാൽ 10 പേജിൽ അധികം വരും. ..എന്റെ പാർട്ടിയുടെ സംരക്ഷണമാണ് ഞാൻ ഇന്ന് ജീവിച്ചിരിക്കുന്നത്തിന്റെ കാരണം 6 മാസം ഞാൻ മെഡിക്കൽ കോളേജിൽ ചികിത്സതേടി അന്നത്തെ ഭരണകൂടം എന്നെ 3മാസത്തിൽ അധികം ജയിലിൽ അടച്ചു.ഒറ്റ രാത്രി കൊണ്ടാണ് എനിക്കെതിരെ നിരവധി കേസുകൾ എടുത്തത്...എടുത്ത കേസുകൾ എല്ലാം ഇന്ന് വെറുതെ വിട്ടു...ഞാൻ അന്ന്മുതൽ തുടങ്ങിയ പോരാട്ടമാണ് പോലീസിലെ ക്രിമിനലായ മധുബാബുവിനെതിരെ ....കഴിഞ്ഞ 14 വർഷമായി കേസ് നടത്തുന്നു അന്നത്തെ പത്തനംതിട്ട എസ് പി ഹരിശങ്കർ ഇന്നത്തെ ഐ ജി മാതൃകാപരമായി കേസ് അനേഷിച്ചു കുറ്റക്കാരനായ മധു ബാബുവിനെതിരെ കടുത്ത അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്തു പോലീസ് സേനക്ക് തന്നെ മധുബാബു അപമാനം ആണെന്ന് റിപ്പോർട്ടിൽ പറഞ്ഞു എന്നാൽ ആ റിപ്പോർട്ട്‌ ഇതുവരെ നടപ്പിലാക്കിയില്ല ????നിരവധി കേസുകളിൽ ശിക്ഷിച്ച മധുബാബുവിനെ നേരത്തെ തന്നെ സർവീസിൽ നിന്ന് കളയേണ്ടിയിരുന്നു. എന്നാൽ മധു ബാബു ഇന്നും പോലീസ് സേനയിൽ ശക്തമായി തന്നെ തുടർന്നുപോകുന്നു ഇനി പരാതി പറയാൻ ആളില്ല..എന്തുകൊണ്ടാണ് ഈ റിപ്പോർട്ട്‌ നടപ്പിലാക്കാത്തത്, ആരാണ് ഇതിന്റ പിന്നിൽ എനിക്ക് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യം.ഞാൻ പോലീസ് ക്രിമിനൽസിനെതിരായ പോരാട്ടം തുടർന്നുകൊണ്ടേയിരിക്കും ഇനി ഹൈകോടതിയിൽ കേസ് നടത്താനുള്ള തയാറെടുപ്പിലാണ് മരണം വരെയും പോരാടും കാശു തന്നാൽ എല്ലാവരെയും വിലക്ക് എടുക്കാൻ കഴിയില്ലെന്ന് ഈ ക്രിമിനൽ പോലീസുകാർ അറിയണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com