

പാലക്കാട്: തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ നിഴൽ എംഎൽഎയായി തുടരുമെന്ന് ശോഭ സുരേന്ദ്രൻ. പാലക്കാട് ബിജെപിക്ക് അഞ്ച് ശതമാനം വോട്ട് വർധിച്ചു. രാജ്യം മുഴുവൻ ബിജെപിയുടെ വലിയ മുന്നേറ്റം കാണാൻ സാധിച്ചു എന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കി.
പാലക്കാട് വച്ച് നോൺ വെജ്, വെജ് ഒക്കെ ഉൾപ്പെടുത്തി ഒരു സദ്യ നടത്തുന്നുണ്ട്. അതിനാണ് ബിജെപി ആസ്ഥാനത്ത് വന്നത് എന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. കണ്ണാടി, മാത്തൂർ പോലെയുള്ള മേഖലകളിൽ എൽഡിഎഫും യുഡിഎഫും തന്ത്രപൂർവം ഒന്നിച്ചു എന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു. വോട്ടിന് നോട്ട് വിവാദം സമ്മാനിച്ചത് മാധ്യമങ്ങളാണ് എന്നും ശോഭ വിമർശിച്ചു.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ 12,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രമേശ് പിഷാരടി പാലക്കാട് വിജയിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ ശോഭ സുരേന്ദ്രൻ 42,880 വോട്ടുകളും നേടി. മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി എന്‍.എം.ആര്‍ റസാഖിന് 27,227 വോട്ടുകൾ മാത്രമാണ് നേടിയത്.