വ്യോമസേനയിൽ നിന്ന് പടിയിറക്കം; അഭിനന്ദൻ വർദ്ധമാൻ ഇനി പറത്തുക സ്വകാര്യവിമാനം

അഭിനന്ദൻ വർദ്ധമാൻ മലയാളി ഉടമസ്ഥതയിലുള്ള ഫ്ലൈ 91-ലാണ് ജോലി ചെയ്യുക.
Abhinandan Varthaman will now fly a private plane
അഭിനന്ദൻ വർദ്ധമാൻ ഇനി പറത്തുക ഇനി സ്വകാര്യവിമാനം
Published on
Updated on

ഡൽഹി: ഇന്ത്യ-പാക് വ്യോമാക്രമണത്തിനിടെ പാകിസ്ഥാൻ്റെ എഫ്-16 യുദ്ധവിമാനം വെടിവെച്ചിട്ട ക്യാപ്റ്റൻ അഭിനന്ദൻ വർദ്ധമാൻ വ്യോമസേനയിൽ നിന്ന് പടിയിറങ്ങി സ്വകാര്യ വിമാനക്കമ്പനിയിൽ ചേർന്നു. മാർച്ച് 31-നാണ് അദ്ദേഹം വ്യോമസേനയിലെ തൻ്റെ സേവനം അവസാനിപ്പിച്ചത്. ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്‌ളൈ 91 എന്ന സ്വകാര്യ റീജിയണൽ എയർലൈനിൽ കൊമേഴ്സ്യൽ പൈലറ്റായി ചേർന്നു.

മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണിത്. കൊമേഷ്യൽ പൈലറ്റായി ജോലിക്ക് പ്രവേശിച്ച അഭിനന്ദൻ വർധമാൻ കമ്പനിയുടെ എടിആർ 72-600 എന്ന ടർബോപ്രോപ് വിമാനമാകും പറത്തുക. 22 വർഷത്തെ സേവനത്തിന് ശേഷമാണ് വർദ്ധമാൻ ഇന്ത്യൻ വ്യോമസേനയിൽ നിന്ന് സ്വയം വിരമിച്ചത്.

Abhinandan Varthaman will now fly a private plane
റിട്ട. എയർമാർഷൽ ജിതേന്ദ്ര മിശ്ര അയോധ്യ രാമക്ഷത്രത്തിന്റെ ആദ്യ സിഇഒ; തെരഞ്ഞെടുത്തത് വിദഗ്ധ സമിതി

ഗോവ, ഹൈദരാബാദ് റൂട്ടുകളിലായിരിക്കും വർദ്ധമാൻ വിമാനം പറത്തുക. 2019 ഫെബ്രുവരിയിൽ നടന്ന ബാലാകോട്ട് വ്യോമാക്രമണത്തിന് പിന്നാലെ, പാകിസ്ഥാൻ്റെ അത്യാധുനിക എഫ്-16 യുദ്ധവിമാനം മിഗ്-21 ബൈസൺ ഉപയോഗിച്ച് വെടിവെച്ചിട്ടതിലൂടെയാണ് വിങ് കമാൻഡറായിരുന്ന അഭിനന്ദൻ വർദ്ധമാൻ രാജ്യാന്തര ശ്രദ്ധ നേടിയത്. തുടർന്ന് രാജ്യം അദ്ദേഹത്തിന് വീരചക്ര പുരസ്കാരം നൽകി ആദരിച്ചിരുന്നു.

Abhinandan Varthaman will now fly a private plane
വിജയ് ചിത്രം 'തുപ്പാക്കി' പ്രചോദനമായി;150 ൽ അധികം യുവാക്കൾ സൈന്യത്തിൽ ചേർന്നതായി ടിവികെ എംഎൽഎ
News Malayalam 24x7
newsmalayalam.com