അസമിൽ സംഘർഷം രൂക്ഷം; കുടിയേറ്റത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ

ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ലാ‍ത്തിച്ചാ‍ർജും കണ്ണീ‍ർവാതക പ്രയോ​ഗവും നടത്തി. ഒരാളെ തീ കൊളുത്തിയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.
കുടിയേറ്റത്തിനെതിരെ അസം മുഖ്യമന്ത്രി
Source: X / PTI
Published on
Updated on

ചബുവ: അസമിലെ ഗോത്രമേഖലിയിൽ നടക്കുന്ന സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ കുടിയേറ്റത്തിനെതിരെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. കുടിയേറ്റം പത്ത് ശതമാനം കൂടി വർധിച്ചാൽ സംസ്ഥാനത്തെ ബംഗ്ലാദേശിനൊപ്പം ചേർക്കേണ്ടി വരുമെന്നും,അസമിലെ 40 ശതമാനം ജനങ്ങളും ബംഗ്ലാദേശ് വംശജരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷമായി താൻ ഈ കാര്യം പറയുകയാണെന്നും ഹിമന്ത ചൂണ്ടിക്കാട്ടി.

കുടിയേറ്റത്തിനെതിരെ അസം മുഖ്യമന്ത്രി
ഇന്ധനവും ലഭിക്കില്ല, 10,000 രൂപ പിഴയും അടയ്ക്കണം; GRAP-IV പിൻവലിച്ചാലും ഡൽഹിയിൽ നിയന്ത്രണങ്ങൾ തുടരും

അസമിലെ സ്ഥിതി​ഗതികൾ നിരീക്ഷിച്ചു വരികയാണെന്നും ഖെരാനിയിൽ കൂടുതൽ സുരക്ഷാ സേനയെ നിയോ​ഗിക്കുമെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശ‍ർമ അറിയിച്ചു. രണ്ട് ജില്ലകളിലെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു. സംസ്ഥാനത്ത് VGR , PGR മേഖലയിൽ നിന്നും അനധികൃത കുടിയേറ്റക്കാരെ പുറത്താക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. ഖെറോണി മേഖലയിൽ ഗോത്ര വിഭാഗത്തിൽ നിന്നുള്ളവർ പുറത്ത് നിന്നുള്ളവരുടെ കടകൾക്ക് തീയിട്ടു.ക‍ർബി ആം​ഗ്ലോം​ഗ് ജില്ലിയിലുണ്ടായ പുതിയ സംഘ‍ർഷത്തിൽ രണ്ടു മരണം റിപ്പോർട്ട് ചെയ്തു.

കുടിയേറ്റത്തിനെതിരെ അസം മുഖ്യമന്ത്രി
ഉപഗ്രഹങ്ങളില്‍ നിന്ന് നേരിട്ട് കണക്ടിവിറ്റി; ബ്ലൂ ബേര്‍ഡ് 6ൻ്റെ വിക്ഷേപണം ഇന്ന്

അസമിലെ 38 പൊലീസുകാരുൾപ്പെടെ 45 പരിക്കേറ്റു. രണ്ടു വിഭാ​ഗം പ്രതിഷേധക്കാ‍ർ തമ്മിൽ ഏറ്റുമുട്ടിയതാണ് സംഘ‍ർഷത്തിലേക്ക് നയിച്ചത്. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ലാ‍ത്തിച്ചാ‍ർജും കണ്ണീ‍ർവാതക പ്രയോ​ഗവും നടത്തി. ഒരാളെ തീ കൊളുത്തിയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. ​ഗോത്ര വിഭാ​ഗങ്ങളിൽ താമസിക്കുന്ന സ്ഥലങ്ങൾ കയ്യേറിയവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ദിവസങ്ങളായി പ്രതിഷേധം തുടരുന്നതിനിടെയാണ് വീണ്ടും സംഘ‍ർഷമുണ്ടായത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com