ഡൽഹി സ്ഫോടനം: കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

അംഗവൈകല്യം സംഭവിച്ചവർക്ക് 5 ലക്ഷം രൂപയും, ഗുരുതരമായി പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും ധനസഹായം നൽകുമെന്ന് രേഖ ഗുപ്ത അറിയിച്ചു.
ഡൽഹി സ്ഫോടനം:  കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
Published on
Updated on

ഡൽഹി: രാജ്യത്തെ ഞെട്ടിച്ച സ്ഫോടനത്തിന് പിന്നാലെ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി. "ഈ സമയത്ത്, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാ കുടുംബങ്ങൾക്കും ഈ സംഭവത്തിൽ പരിക്കേറ്റവർക്കും ഡൽഹി സർക്കാർ അഗാധമായ അനുശോചനം അറിയിക്കുന്നു", മുഖ്യമന്ത്രി രേഖ ഗുപ്ത എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.

സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം രൂപയും, അംഗവൈകല്യം സംഭവിച്ചവർക്ക് 5 ലക്ഷം രൂപയും, ഗുരുതരമായി പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും ധനസഹായം നൽകുമെന്ന് രേഖ ഗുപ്ത പ്രഖ്യാപിച്ചു. ദുരിതബാധിതരായ എല്ലാ കുടുംബങ്ങളോടൊപ്പവും സർക്കാർ ഉറച്ചുനിൽക്കുന്നു. ജനങ്ങളുടെ സമാധാനവും സുരക്ഷയുമാണ് ഞങ്ങളുടെ പരമപ്രധാനമായ മുൻഗണനയെന്നും മുഖ്യമന്ത്രി കുറിച്ചു.

ഡൽഹി സ്ഫോടനം:  കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
ഡൽഹി സ്ഫോടനം ചാവേർ ആക്രമണമല്ലെന്ന് എൻഐഎ; അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്

ഇന്നലെ വൈകിട്ട് 6.52നാണ് രാജ്യതലസ്ഥാനത്ത് സ്ഫോടനം നടന്നത്. ചാവേർ ആക്രമണമാണ് നടന്നത് എന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും, എൻഐഎ അന്വേഷണത്തിൽ അത് ചാവേർ ആക്രമണമല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്‌ഫോടനമുണ്ടാക്കിയ കാർ പതുക്കെ മുന്നോട് പോകുമ്പാഴാണ് പൊട്ടിത്തറിയുണ്ടായത്.

ഡൽഹി സ്ഫോടനം:  കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
ബിഹാർ ആരെ തുണയ്ക്കും; എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത്

സ്ഫോടക വസ്തു അബദ്ധത്തില്‍ പൊട്ടിത്തെറിച്ചിരിക്കാനാണ് സാധ്യത. ബോംബ് സ്ഫോടനത്തിൽ ഉണ്ടാകുമ്പോലെയുള്ള നാശം സംഭവിച്ചിട്ടില്ല. പരമാവധി നാശനഷ്ടമുണ്ടാക്കാന്‍ ലക്ഷ്യമിട്ടതിൻ്റെ ലക്ഷണങ്ങളും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com