കരൂർ ദുരന്തം; ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി, ആത്മഹത്യാക്കുറിപ്പ് ഡിഎംകെ നേതാവ് സെന്തിൽ ബാലാജിക്കെതിരെ

കരൂരിലെ പരിപാടിക്ക് സുരക്ഷ ഒരുക്കാതിരുന്നത് സെന്തിൽ ബാലാജിയുടെ നിർദേശപ്രകാരമായിരുന്നുവെന്ന് കുറിപ്പിൽ പറയുന്നു.
ടിവികെ നേതാവ് ജീവനൊടുക്കി
ടിവികെ നേതാവ് ജീവനൊടുക്കിSource; Social Media
Published on

ചെന്നൈ; തമിഴകത്തെ ഞെട്ടിച്ച കരൂർ ദുരന്തത്തിന് പിറകെ തമിഴ് വെട്രി കഴകം പ്രാദേശിക നേതാവ് ജീവനൊടുക്കി. ടിവികെ വിഴുപ്പുറം ബ്രാഞ്ച് സെക്രട്ടറി വി. അയ്യപ്പനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഡിഎംകെയ്ക്കെതിരായ ആത്മഹത്യാ കുറിപ്പും സംഭവസ്ഥലത്ത് നിന്നും കണ്ടെടുത്തു. ദുരന്തത്തിന് കാരണം മുൻമന്ത്രിയും ഡിഎംകെ നേതാവുമായ സെന്തിൽ ബാലാജിയെന്ന് കുറിപ്പിൽ ആരോപിക്കുന്നു.

ടിവികെ നേതാവ് ജീവനൊടുക്കി
"കശ്മീർ ജനതയ്ക്ക് ക്ഷമയുണ്ട്, കേന്ദ്രം അത് മുതലെടുക്കരുത്"; മുന്നറിയിപ്പുമായി ഒമർ അബ്‌ദുളള

കരൂരിലെ പരിപാടിക്ക് സുരക്ഷ ഒരുക്കാതിരുന്നത് സെന്തിൽ ബാലാജിയുടെ നിർദേശപ്രകാരമായിരുന്നുവെന്ന് കുറിപ്പിൽ പറയുന്നു. ദുരന്തത്തിന്റെ വാർത്തകളിൽ അയ്യപ്പൻ അസ്വസ്ഥനായിരുന്നതായി കുടുംബം പറഞ്ഞു. ഇയാളുടെ ഫോൺ ഉൾപ്പെടെ പരിശോധിച്ചു വരികയാണ്. കൂലിപ്പണിക്കാരനായ അയ്യപ്പൻ മുമ്പ് വിജയ് ഫാൻസ് അസോസിയേഷന്റെ ഭാരവാഹിയായിരുന്നു.

ടിവികെ നേതാവ് ജീവനൊടുക്കി
കരൂർ ദുരന്തം; ഒളിവിൽ കഴിഞ്ഞിരുന്ന ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി അറസ്റ്റിൽ

അതേ സമയം കരൂർ ദുരന്തത്തിൽ കൂടുതൽ അറസ്റ്റിന് സാധ്യത. ടിവികെ ജനറല്‍ സെക്രട്ടറി. ജോയിന്റ് സെക്രട്ടറി എന്നിവരെ ഉടൻ അറസ്റ്റ് ചെയ്തേക്കും. അറസ്റ്റിലായ ടിവികെ ജില്ലാ സെക്രട്ടറി മതിയഴകനെ ഇന്ന് കോടതിയിൽ ഹാജരാക്കും. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും ഹേമ മാലിനിയുടെ അധ്യക്ഷതയിലുള്ള എട്ടംഗ സംഘവും ഇന്ന് കരൂരിൽ എത്തും. ദുരന്തത്തിന് പിന്നാലെ പൊതുപരിപാടികൾക്ക് നിയമാവലി തയ്യാറാക്കാൻ നടപടിയുമായി മുന്നോട്ടുപോകുകയാണ് തമിഴ്നാട് സർക്കാർ.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

Related Stories

No stories found.
News Malayalam 24x7
newsmalayalam.com