

മുംബൈ: നിർബന്ധിത മതപരിവർത്തന നിരോധന ബിൽ നിയമസഭയിൽ അവതരിപ്പിച്ച് മഹാരാഷ്ട സർക്കാർ. മതപരിവർത്തനത്തെ ജാമ്യമില്ലാ കുറ്റമായി കണക്കാക്കി ഏഴ് വർഷം വരെ തടവും ഒരു ലക്ഷം പിഴയും ചുമത്തണമെന്നാണ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്.
മതം മാറാനോ മതപരിവർത്തന ചടങ്ങ് നടത്താനോ ആഗ്രഹിക്കുന്ന വ്യക്തി കുറഞ്ഞത് 60 ദിവസം മുൻപ് എങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകണമെന്നും ബില്ലിൽ പറയുന്നു. മതപരിവർത്തന വിരുദ്ധ നിയമങ്ങൾക്കെതിരെ സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ് പോലുള്ള സംഘടനകൾ കോടതിയെ സമീപിച്ചിട്ടുണ്ട്.