പൂനെ തദ്ദേശ തെരഞ്ഞെടുപ്പ്: എൻസിപി നേതാക്കളായ അജിത് പവാറും ശരദ് പവാറും നടത്തിയ ഒത്തുതീർപ്പ് ചർച്ച ഫലം കണ്ടില്ല

ഇതോടെ എൻസിപി പാർട്ടികളുടെ ലയനസാധ്യതയ്ക്ക് പൂർണ വിരാമമായെന്ന് വൃത്തങ്ങൾ അറിയിച്ചു.
അജിത് പവാറും ശരദ് പവാറും
അജിത് പവാറും ശരദ് പവാറും
Published on
Updated on

മുംബൈ: പൂനെ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൻസിപി നേതാവ് അജിത് പവാറും മുൻ നേതാവും പാർട്ടിയുടെ സ്ഥാപകനുമായ ശരദ് പവാറും നടത്തിയ ഒത്തുതീർപ്പ് ചർച്ച ഫലം കാണാതെ പിരിഞ്ഞു. പൂനെ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും ഒന്നിച്ച് മത്സരിക്കണമോ എന്നതായിരുന്നു പ്രധാന ചർച്ചാ വിഷയം.

വെള്ളിയാഴ്ച ഉച്ചയോടെയാണ് പൂനെയിൽ നിർണായക യോഗം നടന്നത്. എൻസിപി ശരദ് പവാർ വിഭാഗത്തിന് വാഗ്ദാനം ചെയ്ത സീറ്റുകളുടെ എണ്ണത്തെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസമാണ് എൻസിപി പാർട്ടികളുടെ ഐക്യത്തിന് തടസ്സമായതെന്ന് വൃത്തങ്ങൾ പറഞ്ഞു. ശരദ് പവാറിൻ്റെ പാർട്ടിയെ ക്ലോക്ക് ചിഹ്നത്തിൽ 35 സീറ്റുകളിൽ മത്സരിപ്പിക്കാൻ അജിത് പവാറിൻ്റെ പാർട്ടി തയ്യാറായിരുന്നു. എന്നാൽ ശരദ് പവാർ വിഭാഗം ഈ വാഗ്ദാനം പൂർണമായും നിരസിച്ച് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. ഇതോടെ എൻസിപി പാർട്ടികളുടെ ലയനസാധ്യതയ്ക്ക് പൂർണ വിരാമമായെന്ന് വൃത്തങ്ങൾ അറിയിച്ചു.

അജിത് പവാറും ശരദ് പവാറും
ഹനുമാൻ സൂപ്പർമാനേക്കാൾ ശക്തൻ, രാമായണവും മഹാഭാരതവും അവതാർ സിനിമാ പരമ്പരയേക്കാൾ മികച്ചത്: ചന്ദ്രബാബു നായിഡു

അജിത് പവാറുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് ശരദ് പവാർ സീറ്റ് വിഭജന ചർച്ചകൾക്കായി മഹാ വികാസ് അഘാഡി (എംവിഎ) യോഗത്തിൽ പങ്കെടുക്കാൻ തിരിച്ചുപോയെന്ന് വൃത്തങ്ങൾ അറിയിച്ചു. അതിനുശേഷം, മുതിർന്ന പവാർ ഉദ്ധവ് താക്കറെയുടെ ശിവസേനയുമായും കോൺഗ്രസുമായും ചർച്ചകൾ നടത്തി. പൂനെയിലെ ഒരു ഹോട്ടലിൽ നടന്ന എംവിഎ യോഗത്തിൽ, ശരദ് പവാർ എൻസിപി വിഭാഗത്തിൽ നിന്നുള്ള ബാപ്പുസാഹേബ് പത്താരെ, അങ്കുഷ് കകഡെ, കോൺഗ്രസിൽ നിന്നുള്ള അരവിന്ദ് ഷിൻഡെ, രമേശ് ബാഗ്വെ, ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിൽ നിന്നുള്ള വസന്ത് മോർ എന്നിവർ പങ്കെടുത്തു.

17 സീറ്റുകളെച്ചൊല്ലി ശിവസേനയും ബിജെപിയും തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിനായി ഭരണകക്ഷിയായ മഹായുതിയുടെ യോഗവും ഇന്ന് രാത്രി നടക്കും. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായുള്ള കൂടിക്കാഴ്ചയിൽ 210 സീറ്റുകളിൽ സമവായത്തിലെത്തി എന്നാണ് റിപ്പോർട്ട്.

അജിത് പവാറും ശരദ് പവാറും
നിലത്ത് ചവിട്ടി, വലിച്ചിഴച്ചു; യുപിയിൽ ഫോറസ്റ്റ് ഓഫീസറെ കാട്ടുപന്നി ആക്രമിച്ചു; ഗുരുതര പരിക്ക്

പൂനെ തദ്ദേശ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മുതിർന്ന എൻസിപി (എസ്‌പി) നേതാവ് ജയന്ത് പാട്ടീൽ ഇന്ന് ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തി. ഇരു പാർട്ടികളും തമ്മിലുള്ള സഖ്യ സാധ്യത ചർച്ച ചെയ്തു. ബാന്ദ്രയിലെ ഉദ്ധവ് താക്കറെയുടെ വസതിയായ 'മാതോശ്രീ'യിൽ നടന്ന കൂടിക്കാഴ്ച ഏകദേശം രണ്ട് മണിക്കൂർ നീണ്ടുനിന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com