തീവ്രവാദ ഫണ്ടിങ്ങും പുൽവാമ ഭീകരാക്രമണ ബന്ധവും ആരോപിച്ച് ഭീഷണി; ഡിജിറ്റൽ അറസ്റ്റിൽ റിട്ട. ബാങ്ക് ഉദ്യോഗസ്ഥന് നഷ്ടമായത് 23 കോടി

മൽഹോത്രയുടെ ആധാർ വിവരങ്ങൾ തീവ്രവാദ ഫണ്ടിംഗിനും പുൽവാമ ഭീകരാക്രമണത്തിനും ഉപയോഗിച്ച ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ആരോപിച്ച് ഭയപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം Source; Free pik
Published on

സൈബർ കുറ്റവാളികൾ രാജ്യത്ത് കൊള്ള തുടരുന്നു. ഡൽഹിയിൽ ഡിജിറ്റൽ അറസ്റ്റുവഴി 23 കോടിരൂപയാണ ഇത്തവണ കൈക്കലാക്കിയത്. റിട്ടേഡ് ബാങ്ക് ഉദ്യോഗസ്ഥനാണ് പണം നഷ്ടമായത്. ഗുൽമോഹർ പാർക്കിലെ വീട്ടിൽ 78 കാരനെ ഒരുമാസമാണ് കുറ്റവാളികൾ വെർച്വൽ തടങ്കലിൽ വച്ചത്. ഏകദേശം 23കോടി രൂപയാണ് ഇയാൾക്ക് നഷ്ടപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

നരേഷ് മൽഹോത്രയെന്ന റിട്ടേഡ് ബാങ് ഉദ്യോഗസ്ഥനെയാണ് ഇക്വിറ്റി ഓഹരികൾ വിൽക്കാനും പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഒന്നിലധികം ഇടപാടുകളായി 22.92 കോടി രൂപ ട്രാൻസ്ഫർ ചെയ്യാനും നിർബന്ധിച്ചു . മുംബൈ പൊലീസ് ഉദ്യോഗസ്ഥരെന്ന് നടിച്ചായിരുന്നു തട്ടിപ്പ്. മൽഹോത്രയുടെ ആധാർ വിവരങ്ങൾ തീവ്രവാദ ഫണ്ടിംഗിനും പുൽവാമ ഭീകരാക്രമണത്തിനും ഉപയോഗിച്ച ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ആരോപിച്ച് ഭയപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ.

ഇക്കാര്യം ആരോടെങ്കിലും വെളിപ്പെടുത്തിയാൽ അദ്ദേഹത്തിന്റെ രണ്ട് പെൺമക്കളെയും അവരുടെ ഭർത്താക്കന്മാരെയും കുട്ടികളെയും കൊല്ലുമെന്ന് അവർ ഭീഷണിപ്പെടുത്തിയതായും പറയുന്നു. പാസ്‌പോർട്ട് ഉൾപ്പെടെയുള്ള സ്വത്തുക്കൾ കണ്ടുകെട്ടിയതായി അവകാശപ്പെടുന്ന വ്യാജ കോടതി ഉത്തരവ് തനിക്ക് അയച്ചതായി മൽഹോത്ര പറഞ്ഞു ഈ അടുത്ത കാലത്ത് ഡൽഹിയിൽ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് വഴി നഷ്ടമാകുന്ന എറ്റവും ഉയർന്ന തുകയാണിത്.

പ്രതീകാത്മക ചിത്രം
പതിവ്രതയെങ്കിൽ പൊള്ളലേൽക്കില്ല; തിളച്ച എണ്ണയിൽ യുവതിയുടെ കൈ മുക്കി ഭർത്താവും, സഹോദരിയും

മൽഹോത്രയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഡൽഹി പൊലീസിലെ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് (ഐഎഫ്എസ്ഒ) യൂണിറ്റ് വെള്ളിയാഴ്ച എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. അന്വേഷണം വേഗത്തിൽ ആരംഭിച്ചതായാണ് പൊലീസ് വ്യക്തമാക്കുന്നത്. കുറ്റവാളികളുടെ അക്കൗണ്ടുകളിൽ നിന്ന് പിൻവലിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യാത്ത ഏകദേശം 1.5 കോടി രൂപ മരവിപ്പിക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.

ഓഗസ്റ്റ് 1 ന് മുംബൈ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് നടിച്ച ഒരു അജ്ഞാത വ്യക്തി തന്റെ ലാൻഡ്‌ലൈനിലേക്ക് ഒരു കോൾ സ്വീകരിച്ചു. മുംബൈയിൽ ഒരു ലാൻഡ്‌ലൈൻ വാങ്ങാൻ തന്റെ ആധാർ നമ്പർ ദുരുപയോഗം ചെയ്‌തെന്നും തന്റെ എല്ലാ ആശയവിനിമയ മാധ്യമങ്ങളും പ്രവർത്തനരഹിതമാക്കുമെന്നും വിളിച്ചയാൾ പറഞ്ഞതായി പരാതിക്കാരൻ അറിയിച്ചു.തുടർന്ന് തട്ടിപ്പുകാർ ബാങ്ക് അക്കൗണ്ടുകൾ, സ്വത്തുക്കൾ, ഡീമാറ്റ് അക്കൗണ്ടുകൾ, ലോക്കറുകൾ, കുടുംബാംഗങ്ങളെക്കുറിച്ചുള്ള വ്യക്തിഗത വിവരങ്ങൾ, അവരുടെ സ്ഥലങ്ങൾ എന്നിവ വ്യക്തമാക്കാൻ നിർബന്ധിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com